പെൻഷൻ മുടങ്ങി; തെരുവിലിറങ്ങി വയോധികൻ
Friday, July 26, 2024 10:30 PM IST
കട്ടപ്പന: പെൻഷൻ മുടങ്ങിയതോടെ ചികിത്സാ ചെലവിനായി ധനസഹായ അഭ്യർഥനയുമായി വ്യാപാര സ്ഥാപനങ്ങൾ കയറിയിറങ്ങുകയാണ് അയ്യപ്പൻകോവിൽ സ്വദേശി പി.പി. തോമസ്. ഏഴുവർഷം മുമ്പ് വീണതിനെത്തുടർന്ന് നട്ടെല്ലിനു സംഭവിച്ച ക്ഷതമാണ് അയ്യപ്പൻകോവിൽ തോമസിന്‍റെ ജീവിതം വഴിമുട്ടിച്ചത്. ഇതോടെ അന്നുമുതൽ ജോലിക്ക് പോകാൻ സാധിക്കാതെ വന്നു. പിന്നീട് ചികിത്സ ചെലവിനായി ആകെയുണ്ടായിരുന്ന ആശ്രയം കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മാത്രമായിരുന്നു.

മുൻപ് മുടക്കം ഇല്ലാതെ ലഭിച്ചിരുന്ന പെൻഷൻ 13 മാസമായി മുടങ്ങിയിരിക്കുകയാണ്. വിഷയത്തിൽ നിരവധി സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സർക്കാരിനെതിരേ പ്രതിഷേധമെന്നോണം വ്യാപാരസ്ഥാപനങ്ങളിൽ 67 കാരനായ തോമസ് ഇപ്പോൾ ചികിത്സാ ധനസഹായം അഭ്യർഥിച്ച് കയറിയിറങ്ങുന്നത്. 800 രൂപയുടെ മരുന്നാണ് തോമസിന് ഒരാഴ്ചയിൽ വേണ്ടത്. മാസം ലഭിച്ചിരുന്ന 1600 രൂപ പെൻഷൻ ദൈനംദിന ജീവിതത്തിന് വലിയ ആശ്വാസമായിരുന്നു.


എന്നാൽ പെൻഷൻ മുടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ് ഈ വയോധികൻ. ഒപ്പം നിരവധി ആനുകൂല്യങ്ങൾക്ക് അർഹനായ തോമസിന് അവയൊന്നും ലഭിക്കുന്നിമില്ല. ഇതിനെതിരേ പരാതിയുമായി വിവിധ സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോഴും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്നും തോമസ് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ പ്രതിസന്ധി വെളിപ്പെടുത്തി വ്യാപാരസ്ഥാപനങ്ങളിൽ ധനസഹായം അഭ്യർഥിക്കുന്നത്.

സർക്കാരിനും നീതി നടപ്പിലാക്കാത്ത ഉദ്യോഗസ്ഥവൃന്ദങ്ങൾക്കുമെതിരേയുള്ള പ്രതിഷേധമാണെങ്കിലും ഇങ്ങനെ ലഭിക്കുന്ന തുകയാണിപ്പോൾ ചികിത്സക്കായി ഉപകരിക്കപ്പെടുന്നത്.