കാട്ടാനകൾ നാട്ടിൽ തമ്പടിച്ചിരിക്കുന്നു; കർഷകരുടെ ദുരിതത്തിന് അറുതിയില്ല
Friday, July 26, 2024 10:30 PM IST
മറയൂർ: കാട്ടാനക്കൂട്ടം നാട്ടിലും കൃഷിയിടങ്ങളിലും കയറിയിറങ്ങുന്നത് വനംവകുപ്പ് അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ഇതൊന്നും അറിയാത്ത ഭാവത്തിലാണ് വനം വകുപ്പെന്ന് കർഷകർ. കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കാന്തല്ലൂർ പുതുക്കാട് ഭാഗത്ത് ശീതകാല പച്ചക്കറി കൃഷി സ്ഥലത്ത് നാല് ആനകൾ കൃഷി ചവിട്ടി നശിപ്പിച്ച് നടക്കുന്നത് കണ്ടുനിൽക്കാനേ കർഷകർക്കായുള്ളു.

ഒന്നോ രണ്ടോ ദിവസങ്ങളല്ല മാസങ്ങളാണ് കാട്ടാനകൾ നാട്ടിലിറങ്ങി വിലസുന്നത്. കാട്ടാനകൾ നാട്ടിലിറങ്ങി നടക്കുന്നത് കർഷകരും പ്രദേശവാസികളും രാഷ്‌ട്രീയക്കാരും ദിവസവും കണ്ടുനിൽക്കുന്ന കാഴ്ചയാണ്.

ഒട്ടേറെ പ്രശ്നങ്ങൾക്ക് പ്രതികരിക്കുന്ന രാഷ്‌ട്രീയക്കാർ ഉപജീവനത്തിന് കഷ്ടപ്പെടുന്ന കർഷകർക്കുവേണ്ടി ശബ്ദമുയർത്താൻ തയാറാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

എന്നാൽ, കർഷകർ ഈ സംഭവങ്ങൾ ഉന്നയിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചാൽ അപ്പോൾതന്നെ രാഷ്‌ട്രീയക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മണിക്കൂറുകൾക്കുള്ളിൽ മടക്കി അയക്കും. പ്രദേശത്തെ രാഷ്‌ട്രീയക്കാർ എല്ലാവരും തന്നെ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നത് അല്ലാതെ പാവപ്പെട്ട കർഷകർക്കായി സഹായഹസ്തം നീട്ടാൻ മുൻപിൽ എത്തുന്നില്ല എന്ന് കർഷകർ ആരോപിക്കുന്നു.

കൃഷിയിടത്തിൽ ആനകളെ അവ തിരികെ വരാത്ത തരത്തിൽ ഓടിച്ചുവിടാൻ വനംവകുപ്പ് തയാറായില്ലെങ്കിൽ മറയൂർ ചന്ദന ഡിവിഷൻ പരിധിക്കുള്ളിൽ രാപ്പകൽ സമരം തുടങ്ങുമെന്നും കർഷകർ അറിയിച്ചു.

പച്ചക്കറിക്കൃഷികൾ നശിപ്പിച്ചു

മൂന്നാർ: വട്ടവടയിലെ കാർഷിക മേഖലയ്ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടം. ഒറ്റതിരിഞ്ഞും കൂട്ടമായും എത്തുന്ന കാട്ടാനകൾ വിളവെടുക്കാനിരിക്കുന്ന പച്ചക്കറികൾ ഉൾപ്പെടെ നശിപ്പിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വട്ടവടയിൽ പഴത്തോട്ടത്തിലെ പച്ചക്കൃഷി കാട്ടാനകൾ നശിപ്പിക്കുകയാണ്. രണ്ടു ദിവസങ്ങൾക്കു മുന്പ് പഴത്തോട്ടത്തിൽ കാബേജ് കൃഷി നശിപ്പിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം പഴത്തോട്ടത്തിലെതന്നെ കർഷകനായ മഹിമദാസിന്‍റെ ഉരുളക്കിഴങ്ങ് കൃഷിയും കാട്ടാനകൾ നശിപ്പിച്ചു.


നഷ്ടം സംഭവിച്ച കൃഷിസ്ഥലത്ത് എത്തിയ വട്ടവട പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോഹരൻ, രമേഷ് എന്നിവർക്ക് ആനകളെ കണ്ട് വിരണ്ട് ഓടുന്നതിനിയൽ വീണു പരിക്കേറ്റിരുന്നു. നഷ്ടങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് കാട്ടാനകളുടെ സാന്നിധ്യം ഇരട്ടി ആഘാതമാവുകയാണ്. വട്ടവട, കൊട്ടക്കന്പൂർ, പഴത്തോട്ടം, ചിലന്തിയാർ എന്നിവിടങ്ങളിലെ കൃഷിമേഖലകളിലും കാട്ടാനകളുടെ സാന്നിധ്യം സജീവമാണ്.

മുന്പ് കാട്ടാനകൾ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും കാർഷിക വിളകൾ നശിപ്പിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ കാട്ടാനകൾ നിരന്തരം കൃഷി മേഖലകളിൽ ഇറങ്ങുന്നുണ്ട്. ആനകൾക്ക് ഏറെ പ്രിയപ്പെട്ട കാബേജ്, കാരറ്റ് വിളകളാണ് ഏറിയപങ്കും നശിപ്പിക്കപ്പെടുന്നത്. ഇവ വ്യാപകമായി വട്ടവടയിൽ കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് നൽകിയ വകയിൽ പച്ചക്കറിയുടെ പണം ഇനിയും ലഭിക്കാത്ത കർഷകർ നിരവധിയുള്ള വട്ടവടയിൽ ആനകളുടെ സാന്നിധ്യം കർഷകർക്ക് വലിയ നഷ്ടങ്ങൾക്ക് ഇടയാക്കുകയാണ്.

ഏലക്കൃഷി നശിപ്പിച്ചു

വണ്ടിപ്പെരിയാർ: കഴിഞ്ഞ ഒരാഴ്ചക്കാലമായി വണ്ടിപ്പെരിയാർ 62-ാം മൈലിൽ സ്വകാര്യ ഏലത്തോട്ടത്തിൽ കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10.20 ന് 62-ാം മൈൽ സരസിൽ വീട്ടിൽ ശങ്കരൻപിള്ള-മീനാക്ഷി എന്നീ ദമ്പതികളുടെ ഒരേക്കറോളം വരുന്ന ഏലക്കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വീടിനുമുറ്റത്തു നിന്നിരുന്ന വാഴയും കാട്ടാന നശിപ്പിച്ചു. ഭീതിയോടെ വീട്ടിനുള്ളിൽ കഴിയേണ്ട സാഹചര്യമാണ് ഉള്ളതെന്നും മീനാക്ഷി പറയുന്നു.

പോളിടെക്നിക് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലംവരെ കാട്ടാനകൾ എത്തിയതോടുകൂടി ഇവിടേക്ക് കുട്ടികൾ വരാൻ മടിക്കുന്നതായും ശങ്കരൻപിള്ള പറഞ്ഞു. കാട്ടാന കഴിഞ്ഞ ആഴ്ചയിൽ ഈപ്പച്ചൻ എന്ന ആളുടെ കൃഷിയിടത്തിലെത്തുകയും ഏലക്കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്നുനോക്കി പോകുന്നതല്ലാതെ ശാശ്വതമായ പരിഹാരം ഒന്നിനും ഉണ്ടാകുന്നില്ല.