കരുണാപുരം പഞ്ചായത്തിൽ സിപിഎം നേതാവിന് അഴിഞ്ഞാടാന്‍ പ്രസിഡന്‍റിന്‍റെ ഒത്താശയെന്ന് യുഡിഎഫ്
Thursday, July 25, 2024 11:23 PM IST
നെടുങ്കണ്ടം: കോണ്‍ഗ്രസില്‍നിന്നു കൂറുമാറി കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ ശോഭനാമ്മ പഞ്ചായത്ത്‌രാജ് സംവിധാനങ്ങളെ അട്ടിമറിച്ച് സിപിഎം നേതാവിന് അഴിഞ്ഞാടാന്‍ കളമൊരുക്കുന്നതായി യുഡിഎഫ് മെംബര്‍മാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സിപിഎമ്മിന്‍റെ ഏരിയാ സെക്രട്ടറിയാകാന്‍ മെംബര്‍സ്ഥാനം രാജിവച്ച നേതാവ് ഇപ്പോള്‍ കരുണാപുരം പഞ്ചായത്തിലെ സൂപ്പര്‍ പ്രസിഡന്‍റ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റിനെ നോക്കുകുത്തിയാക്കി നേതാവ് കാര്യങ്ങള്‍ തീരുമാനിക്കുകയാണ്.

ഇന്നലെ ഇദ്ദേഹവും പഞ്ചായത്ത് സെക്രട്ടറിയും തമ്മില്‍ വാക്‌പോരുണ്ടായി. പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലിചെയ്യുന്ന ആളെ പിരിച്ചുവിട്ട് കോഴ വാങ്ങി മറ്റൊരാളെ നിയമിക്കാനുള്ള നീക്കം സെക്രട്ടറി തടഞ്ഞതോടെയാണ് നേതാവും സെക്രട്ടറിയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്‍റ് വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിലും മറ്റും ക്രമക്കേട് നടത്തിയതായും മെംബര്‍മാര്‍ ആരോപിച്ചു.


പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ രാഷ്‌ട്രീയ ഇടപെടല്‍ മൂലം ജീവനക്കാര്‍ക്ക് ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഫണ്ട് വിനിയോഗത്തില്‍ യുഡിഎഫ് മെംബര്‍മാരെ അവഗണിക്കുന്നു. പഞ്ചായത്തില്‍നിന്നു സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ജീവനക്കാരെ പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റ് കമ്മിറ്റിയിലും പുറത്തും യുഡിഎഫ് മെംബര്‍മാര്‍ക്കെതിരേ അശ്ലീല ചുവയുള്ള ഭാഷകള്‍ ഉപയോഗിക്കുന്നതായും മെംബർ‍മാരായ മിനി പ്രിന്‍സ്, പി.ആര്‍. ബിനു, സുനില്‍ പൂതക്കുഴിയില്‍, നടരാജപിള്ള, ആന്‍സി തോമസ് എന്നിവര്‍ പറഞ്ഞു.