ഭൂമിയാംകുളത്ത് മോഷ്ടാവ് വിലസുന്നു
Thursday, July 25, 2024 11:23 PM IST
ചെറുതോണി: സൂക്ഷിക്കുക, നിങ്ങൾ കള്ളന്‍റെ നിരീക്ഷണത്തിലാണ്. ഭൂമിയാംകുളം മേഖലയിൽ സ്വർണം മോഷണം പതിവായി. ഒന്നര മാസത്തിനിടെ നാലാമത്തെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. പുൽപ്പറമ്പിൽ ഫ്രാൻസിസിന്‍റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നത്. ഒരു പവൻ തൂക്കം വരുന്ന വളയും അരപ്പവന്‍റെ മോതിരവുമാണ് മോഷണം പോയത്. പകൽ വീട്ടുകാർ കൃഷിയിടത്തിലായിരുന്ന സമയത്താണ് മോഷണം നടന്നിരിക്കുന്നത്.

പുരയിടത്തിൽ ജോലി ചെയ്യുമ്പോൾ വീടിന്‍റെ കതക് പൂട്ടാറില്ല. കഴിഞ്ഞ 15 നു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. തലയണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് സ്വർണം അപഹരിച്ചശേഷം താക്കോൽ യഥാസ്ഥാനത്ത് തിരികെ വച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വർണാഭരണങ്ങളുണ്ടായിരുന്നു. ഇതൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. കള്ളൻ കയറിയ മറ്റു വീടുകളിലും സമാന രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നത്.


ദിവസങ്ങൾക്ക് ശേഷം മാത്രമാണ് മോഷണവിവരം വീട്ടുകാരറിയുന്നത്. അതിനാൽ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. അത്യാർത്തിയില്ലാത്ത ബുദ്ധിമാനായ മോഷ്ടാവാണ് ഭൂമിയാംകുളത്ത് കറങ്ങുന്നതെന്ന് പോലീസ് പറയുന്നു.

എല്ലാ വീട്ടിലും കയറിയിരിക്കുന്നത് ഒരേ കള്ളൻ തന്നെയാണെന്നും പോലീസ് സംശയിക്കുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കൾ. പോലീസും വിരലടയാളെ വിദഗ്ധരും ഡോഗ് സ്ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് ജനങ്ങളെ ഭയാശങ്കയിലാക്കിയിരിക്കയാണ്.