മഴപെയ്താൽ ചെളിക്കുളം
Thursday, July 25, 2024 11:23 PM IST
ചെറുതോണി: കനകക്കുന്ന് ഭാഗത്ത് നിന്ന് ഉദയഗിരി, തങ്കമണി ഭാഗത്തേക്കു പോകുന്ന യാത്രക്കാരുടെ എളുപ്പവഴിയായ ചന്ദനക്കവല - കാരിക്കവല- കനകക്കുന്ന് റോഡ് ചെളി നിറഞ്ഞ് യാത്രാ യോഗ്യമല്ലാതായി. നൂറുകണകക്കിന് വാഹനങ്ങൾ കടന്നു പോയിരുന്ന റോഡ് മഴ പെയ്തതോടെ കാൽനട യാത്ര പോലും സാധ്യമല്ലാതായിരിക്കയാണ്. പ്രദേശവാസികൾക്ക് ആശുപത്രിയിൽ പോകാൻ വിളിച്ചാൽ പോലും വാഹനങ്ങൾ വരാത്ത അവസ്ഥയാണ്.

റോഡിൽ ചെളിനിറഞ്ഞതോടെ അപകടങ്ങളും തുടർക്കഥ. കഴിഞ്ഞദിവസം തോപ്രാംകുടി പാൽ സൊസൈറ്റിയിലേക്ക് പാലുമായി പോയ വാഹനം ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.


20 വർഷം മുൻപാണ് എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിച്ചത്. രാത്രിയിൽ എത്തുന്ന വാഹനങ്ങൾ ചെളിയിൽ താഴ്ന്നാൽ ഉടമകൾ ഉപേക്ഷിച്ച് പോകുകയും പിറ്റേ ദിവസം വാഹനം പുറത്തെത്തിക്കുകയുമാണ് പതിവ്. സ്‌കൂൾ കുട്ടികളടക്കം ഒട്ടേറെയാളുകൾ സഞ്ചരിക്കുന്ന പാത കോൺക്രീറ്റോ, ടാറിംഗോ നടത്തി ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.