ശബരിപാതയിൽ സർക്കാർ ഒളിച്ചുകളിക്കുന്നു: കേരള കോണ്‍ഗ്രസ്
Thursday, July 25, 2024 11:23 PM IST
തൊടുപുഴ: ശബരി റെയിൽപാതയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ. ജോസഫ് ജോണ്‍ ആവശ്യപ്പെട്ടു.

25 വർഷം മുന്പ് കേന്ദ്രമന്ത്രിയായിരുന്ന ജോർജ് ഫെർണാണ്ടസിന് പി.ജെ.ജോസഫ് എംഎൽഎ നൽകിയ നിവേദനത്തെ ത്തുടർന്നാണ് ശബരിപാത എന്ന ആശയം ഉടലെടുത്തത്. പിന്നീട് പി.സി. തോമസ് എംപി ആയിരിക്കെ ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി. എന്നാൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതിക്ക് യാതൊരു പുരോഗതിയുമുണ്ടായില്ല. പദ്ധതിയുടെ അലൈൻമെന്‍റിന്‍റെ ഭാഗമായി കല്ലിട്ട് തിരിച്ച വസ്തു ഉപയോഗശൂന്യമായി തുടരുന്നത് വസ്തു ഉടമകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വസ്തു വിൽക്കാനോ ഈടു വച്ച് വായ്പ എടുക്കാനോ കഴിയുന്നില്ല.


സംസ്ഥാന സർക്കാരിന്‍റെ വിഹിതം നൽകാൻ തയാറാകാത്തതാണ് ഇപ്പോൾ പദ്ധതിക്ക് തടസമായിരിക്കുന്നത്. എസ്റ്റിമേറ്റ് തുകയായ 3810 കോടിയിൽ 1905 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ കത്ത് നൽകിയാൽ ശബരി റെയിൽവേ യാഥാർഥ്യമാകും. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. പദ്ധതി പാതിവഴിയിൽ നിർത്തി ചെങ്ങന്നൂർ - എരുമേലി പാത നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ താത്പര്യം കാണിക്കുന്നത് ദുരൂഹമാണെന്നും ശബരിപാതയുടെ പേരിൽ ഭൂമി മരവിപ്പിച്ചിരിക്കുന്നത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.