പോക്സോ കേസ്: 42കാരന് കഠിന തടവും പിഴയും
Thursday, July 25, 2024 11:23 PM IST
തൊടുപുഴ: പതിനഞ്ചു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നാല്പത്തി രണ്ടുകാരന് എട്ടുവർഷം കഠിനതടവും 60,000 രൂപ പിഴയും. സേനാപതി പള്ളിക്കുന്ന് കൊല്ലികുന്നേൽ മേഡ് ഭാഗത്ത് തോട്ടുവായിൽ അനീഷിനെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി പോക്സോ ജഡ്ജി എം.ഐ. ജോണ്‍സണ്‍ ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടയ്ക്കുകയാണെങ്കിൽ തുക പെണ്‍കുട്ടിക്ക് നൽകാനും കൂടാതെ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ വിക്ടിം കോന്പൻസേഷൻ സ്കീമിൽനിന്നു നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി .

വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി അഞ്ചുവർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും.


അമ്മയുടെ മാതാപിതാക്കളോടൊപ്പം പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടിൽ പ്രതി ചെല്ലുകയും ടിവി കാണുകയായിരുന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു.

പെണ്‍കുട്ടി പിതാവിനോട് വിവരം പറഞ്ഞതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയാ യിരുന്നു. ശാന്തൻപാറ എസ്ഐ കെ.പി. സിദ്ദിഖ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ. ദാസ് കോടതിയിൽ ഹാജരായി.