ഒരിഞ്ച് ഭൂമിപോലും കൈയേറില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ
Thursday, July 25, 2024 11:23 PM IST
തിരുവനന്തപുരം: 2023ലെ വന സംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം യാതൊരുവിധ കർഷകവിരുദ്ധ തീരുമാനവും എടുക്കില്ലെന്നും നിലവിലുള്ള വനത്തേക്കാൾ ഒരിഞ്ചു ഭൂമിപോലും കൂടുതലായി ഏറ്റെടുക്കില്ലെന്നും വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി. വി. വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ, എൻസിപി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ വനം മന്ത്രിയും വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി നിലപാട് അറിയിച്ചത്.

1980ലെ വനസംരക്ഷണ നിയമത്തിൽ വനത്തെ കൃത്യമായി നിർവചിച്ചിരുന്നില്ല. ഇതേത്തുടർന്ന് സുപ്രീം കോടതി വനം എന്നതിന് 1996 ഡിസംബർ 12ന് പുറപ്പെടുവിച്ച വിധി പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട വനപ്രദേശം കൂടാതെ ഏതെങ്കിലും കാലഘട്ടത്തിൽ സർക്കാർ രേഖകളിൽ വനമായി രേഖപെടുത്തിയിട്ടുള്ളതും വനത്തിന്‍റെ സ്വഭാവം ഉള്ളതുമായ എല്ലാ പ്രദേശങ്ങളും വനമായി കണക്കാക്കപ്പെടും. എന്നാൽ, ഇടുക്കിപോലുള്ള മേഖലകളിൽ കാർഷിക ഭൂമിയിൽ മരം നട്ടുപിടിപ്പിച്ചിട്ടുള്ളതും ഏലകൃഷിക്ക് ആവശ്യമായ തണൽ ലഭിക്കുന്നതിന് മരങ്ങൾ നിർത്തിയിട്ടുള്ളതും മൂലം ഇത്തരം പ്രദേശങ്ങൾ വനമായി ചിത്രീകരിക്കരുത്.

2023 ലെ ഭേദഗതി പ്രകാരം വനത്തിന്‍റെ നിർവചനത്തിന് പുറത്താക്കപ്പെട്ട പട്ടയം ലഭിച്ചിട്ടുള്ള ഭൂമി, പട്ടയം നല്കുന്നതിനായി മാറ്റി വെച്ചിട്ടുള്ള ഭൂമി, ഏലംകൃഷിക്കായി മാറ്റിവച്ചിട്ടുള്ള ഭൂമി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിൽ റോഡായും മറ്റ് അടിസ്ഥാന സൗകര്യങ്ങളായും 1996നു മുൻപ് രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തുടങ്ങിയവയെല്ലാം കണ്ടെത്തുകയും വനത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കുകയും ചെയ്യണം.


ഭേദഗതിയിൽ പറഞ്ഞിട്ടുള്ള കർഷകർക്ക് അനുകൂലമായ ഇത്തരം വിഷയങ്ങൾ പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

2023 ലെ ഭേദഗതി നിയമത്തിനെ തുടർന്നുള്ള ചർചകൾക്കായി നിലവിൽ നിയോഗിച്ചിട്ടുള്ള സമിതിക്കൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ, ലേബർ കമ്മീഷണർ, ലാൻഡ് ബോർഡ് കമ്മീഷണർ ,ഫോറസ്ററ് കണ്‍സേർവേറ്റർ എന്നിവരെ കൂടി ചേർത്ത് വിപുലീകരിച്ചിട്ടുണ്ടെന്നും അതത് മേഖലകളിലെ ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവരുടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി ശശീന്ദ്രൻ യോഗത്തിൽ പറഞ്ഞു.

ഓഗസ്റ്റ് രണ്ടിനു ചേരുന്ന വനം വകുപ്പിന്‍റെ ഉന്നതതല യോഗത്തിൽ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്നും പി സിസിഎഫ് പറഞ്ഞു.

യോഗത്തിൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഗംഗ സിംഗ്, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (ഫോറസ്റ്റ് മാനേജ്മെന്‍റ്) ഡോ.പി.പുഗഴേന്തി, ചീഫ് ഫോറസ്റ്റ് ഓഫീസർ സാമുവൽ വി. പാപ്പച്ചൻ , ഡിസിഎഫ് എം. വി. ജി .കണ്ണൻ തുടങ്ങിയവരും പങ്കെടുത്തു.