ശാപമോക്ഷമില്ലാതെ ബൈപാസ് റോഡ്
Wednesday, July 24, 2024 10:57 PM IST
കട്ടപ്പന: നഗരഹൃദയഭാഗത്തു കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട ബൈപാസാണ് കുന്തളംപാറ മാർക്കറ്റ് റോഡ്. ബസ്‌സ്റ്റാൻഡിൽനിന്നു കുമളിയിലേക്കും നെടുങ്കണ്ടം ഭാഗത്തേക്കുമുള്ള ബസുകൾ ഇതുവഴിയാണ് പോകുന്നത്. പഴയ ബസ്റ്റാൻഡിൽനിന്നു പുതിയ ബസ് സ്റ്റാൻഡിലേക്കും ബസ്സുകൾ പോകുന്നതും ഇതുവഴിതന്നെ. നിരവധി ആളുകൾ ഉപയോഗിക്കുന്നതും മാർക്കറ്റുമായി ബന്ധപ്പെടുന്നതും എളുപ്പമാർഗത്തിൽ ടൗണിലേക്ക് എത്താൻ സാധിക്കുന്നതുമായ പാത ഇപ്പോൾ തീർത്തും ശോച്യാവസ്ഥയിലാണ്.റോഡിൽ നിരവധി ഗർത്തങ്ങൾ രൂപപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണം.

പാതയുടെ വശങ്ങളിലെ ഓടയുടെ അഭാവവും വലിയ പ്രതിസന്ധിയാണ്. മഴ പെയ്യുന്നതോടെ പാത ചെളിക്കുണ്ടായി മാറുകയാണ്. പാതയുടെ വിവിധ ഇടങ്ങളിൽ ടാറിംഗ് ഇളകി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്നത് കാൽ നട യാത്രക്കാർക്കും പ്രതിസന്ധിയാകുന്നു.


മുൻപ് കുഴികൾ അടയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഏതാനും നാളുകൾക്കുള്ളിൽത്തന്നെ വീണ്ടും പൊട്ടിപ്പൊളിഞ്ഞു. കൂടാതെ റോഡിന്‍റെ വീതിക്കുറവും മറ്റൊരു പ്രതിസന്ധിയാണ്. ടൗണിനുള്ളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.