കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ അനുവദിക്കണം: ഡീൻ കുര്യാക്കോസ്
Wednesday, July 24, 2024 10:57 PM IST
ഡൽഹി: കേന്ദ്ര വനം സംരക്ഷണ നിയമം ജനങ്ങൾക്കനുകൂലമായി ഭേദഗതി ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.സീറോ അവറിലാണ് വിഷയം ഉന്നയിച്ചത്.കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. 350 കിലോമീറ്ററോളം വനാതിർത്തി പങ്കിടുന്ന ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നൂറു പേരോളം വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഭരണഘടന വിഭാവനം ചെയ്യുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം പാവപ്പെട്ട കർഷകർക്ക് ലഭിക്കുന്നില്ല. ദൗർഭാഗ്യകരമായ ഈ സാഹചര്യത്തിൽ വന സംരക്ഷണ നിയമം ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ വർഷം നടത്തിയ ഭേദഗതിയിൽ വെർമിൻ ലിസ്റ്റ് പൂർണമായും ഒഴിവാക്കി. ഇതു തിരിച്ചുകൊണ്ടുവരണം.


വിദേശ രാജ്യങ്ങളിൽ മൃഗങ്ങളുടെ ജനന നിയന്ത്രണത്തിന് പ്രത്യേകമായി സർക്കാർ നയം നടപ്പാക്കുന്നുണ്ട്. അതിനു സമാനമായി രാജ്യത്തും നയപരമായ തീരുമാനമെടുക്കണം. വിദേശ രാജ്യങ്ങളിൽ നടപ്പാക്കുന്ന കള്ളിംഗ്, അതോടൊപ്പം ഹണ്ടിംഗ് തുടങ്ങിയവയ്ക്ക് അനുമതി നൽകണം. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അധികാരം കർഷകർക്ക് നൽകണമെന്നും എംപി ആവശ്യപ്പെട്ടു.