ഇ-സേവ കേന്ദ്ര തൊടുപുഴയിലും
Wednesday, July 24, 2024 10:57 PM IST
തൊടുപുഴ: സുപ്രീംകോടതിയുടെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ച മൊബൈൽ ഇ-സേവ കേന്ദ്രത്തിന്‍റെ സേവനം സിവിൽസ്റ്റേഷനിലും ലഭ്യമായി. പ്രായമായവർക്കും ഇന്‍റർനെറ്റ് സൗകര്യം ഇല്ലാത്തതുമായ ഗ്രാമീണമേഖലയിലടക്കം മൊബൈൽ ഇ-സേവ കേന്ദ്രത്തിന്‍റെ സേവനം ലഭിക്കും.

മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്താണ് വാഹനം എത്തുക. കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് കാബിനുകളോടുകൂടി പ്രത്യേകം രൂപകൽപന ചെയ്ത മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഇ-സേവ കേന്ദ്ര. പൂർണമായും ശീതീകരിച്ചിട്ടുള്ള അതിവേഗ ഇന്‍റർനെറ്റ് കണക്ടിവിറ്റി, യുപിഎസ്,ജനറേറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

കേസിന്‍റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, ഓണ്‍ലൈൻ പകർപ്പ് അപേക്ഷകൾ, കേസുകളുടെ ഇ-ഫയലിംഗ്, ഇ-പെയ്മെന്‍റ് സഹായം, കോടതികളുടെ മൊബൈൽ ആപ്പിക്കേഷനുകളിൽ സഹായിക്കൽ, വെർച്വൽ കോടതികളിലെ ട്രാഫിക് ചലാൻ തീർപ്പാക്കൽ, ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ അഭിഭാഷകർക്കും, വ്യവഹാരികൾക്കും വീഡിയോ കോണ്‍ഫറൻസിംഗ് സൗകര്യം ലഭ്യമാക്കൽ, മൊബൈൽ കോടതിയായി പ്രവർത്തിപ്പിക്കൽ, അദാലത്തിന് മുന്പുള്ള പരിപാടികൾ, സംവാദ പ്രോഗ്രാമുകൾ, ബോധവത്കരണ പരിപാടികൾ, സാക്ഷി മൊഴി രേഖപ്പെടുത്തൽ തുടങ്ങിയവയും ഇ-സേവാ കേന്ദ്രയുടെ പ്രത്യേകതകളാണ്.


സുപ്രീം കോടതിയുടെ സഹായത്തോടെയാണ് ഇ-സേവ കേന്ദ്ര പദ്ധതി തൊടുപുഴയിൽ നടപ്പാക്കിയിരിക്കുന്നത്. കോടതിയുടെ പ്രവർത്തനസമയമനുസരിച്ചാണ് ഇ-സേവ കേന്ദ്രയുടെ പ്രവർത്തനവും. മുട്ടം കോടതി സമുച്ചയത്തിൽ നേരത്തേ പ്രവർത്തനം ആരംഭിച്ച കുടുംബക്കോടതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മൊബൈൽ ഇ-സേവ കേന്ദ്രത്തിന്‍റെ ഫ്ളാഗ് ഓഫ് നടന്നത്..