മത്സ്യത്തൊഴിലാളി പ്രതിഷേധ മാർച്ച് ഇന്ന്
Tuesday, September 24, 2024 5:56 AM IST
കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യമേഖലാ സംയുക്ത സമര സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഇന്ന് രാവിലെ 10-ന് നീണ്ടകര ഫിഷറീസ് എഡി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.

പ്രതിഷേധ മാർച്ച് ശക്തികുളങ്ങര ബസ്ബേയിൽ നിന്ന് ആരംഭിക്കുമെന്ന് സമിതി ഭാരവാഹികളായ രാജു പട്രോപ്പിൽ, അനിൽ ജയിംസ്, പീറ്റർ മത്യാസ് എന്നിവർ അറിയിച്ചു.

എട്ടുവർഷം പഴക്കമുള്ള പ്ലൈവുഡ് വള്ളങ്ങൾക്കും 12 വർഷം പഴക്കമുള്ള മര ബോട്ടുകൾക്കും 15 വർഷം പഴക്കമുള്ള സ്റ്റീൽ ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകില്ലെന്ന തീരുമാനം ഉപേക്ഷിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ മുടക്കി നവീകരിക്കുന്ന മത്സ്യബന്ധന യാനങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ ഫിറ്റ്നസ് പരിശോധിച്ച് ലൈസൻസ് പുതുക്കി നൽകുക, ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങൾക്കും സബ്സിഡി നൽകുക, 20 മീറ്ററിൽ താഴെ നീളമുള്ള ബോട്ടുകൾക്ക് ക്ഷേമനിധി വിഹിതം 4500 രൂപയിൽ നിന്ന് 9000 ആക്കിയ നടപടി പിൻവലിക്കുക,ഈ ബോട്ടുകൾക്ക് മറ്റ് യാനങ്ങളെ പോലെ ഒമ്പത് മാസത്തെ ക്ഷേമനിധി മാത്രം ഈടാക്കുക എന്നീ അവശ്യങ്ങളും ഉന്നയിച്ചു. കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ ഈ സബ്സിഡി നിലവിലുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.

ലൈസൻസ് ഫീസ് അടയ്ക്കാൻ താമസിക്കുന്നത് ഉൾപ്പെടെയുള്ള ചെറിയ പിഴവുകൾക്ക് 2.5 ലക്ഷം രൂപ പിഴ ഈടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പിടിച്ച യാനങ്ങളിലെ മത്സ്യം തൊഴിലാളികളുടെ അവകാശമാണ്. ഇത് സർക്കാരിലേയ്ക്ക് കവർന്നെടുക്കുന്ന അനീതി അവസാനിപ്പിക്കണം.

നിയമ ലംഘനം ആരോപിച്ച് നടപടികൾ സ്വീകരിക്കുമ്പോൾ ഫിഷറീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റപത്രം തയാറാക്കുകയും അവർ തന്നെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രീതിയോട് യോജിക്കാൻ കഴിയില്ല.

തീരക്കടലിൽ മാത്രം ലഭിക്കുന്ന കരിക്കാടി ചെമ്മീനും പൂവാലൻ ചെമ്മീനും ലഭിക്കാനായി വല വലിക്കുന്ന ചെറിയ ബോട്ടുകൾക്ക് പിഴ ചുമത്തുന്ന നടപടിയും അവസാനിപ്പിക്കണമെന്നും
യാനങ്ങളുടെ സംരക്ഷണത്തിനായി പരമ്പരാഗത മേഖലയ്ക്ക് ഏർപ്പെടുത്തിയ ഇൻഷ്വറൻസ് പരിരക്ഷ യന്ത്രവത്കൃത മേഖലയിലും ഏർപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.