ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം: അന്വേഷണത്തിൽ സംതൃപ്തനെന്ന് പിതാവ്
Tuesday, September 24, 2024 5:43 AM IST
കൊട്ടാരക്കര: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമെന്ന് കുട്ടിയുടെ പിതാവ് റെജി ജോൺ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി.

ഇന്നലെ വൈകുന്നേരം 3.30 നാണ് റെജി ജോൺ കോടതിയിൽ മൊഴി നൽകിയത്. മജിസ്ട്രേറ്റിന്‍റെ ചേംബറിലാണ് മൊഴിയെടുപ്പ് നടന്നത്. 2023 നവംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അടുത്ത സമയത്ത് ഒരു ചാനൽ സംപ്രേക്ഷണം ചെയ്തതിൽ കുട്ടിയെ തട്ടി കൊണ്ട് പോയ സംഭവത്തിൻ നാലാമത് വ്യക്തി ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അടിസ്ഥാനപരമായി തെറ്റായ വാർത്തയാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
പുനർ അന്വേഷണത്തിന്‍റെ ആവശ്യമില്ല. കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന ഈ കേസിന്‍റെ അന്വേഷണത്തെ സംബന്ധിച്ച് പിതാവ് റെജി ജോണിനും കുടുംബത്തിനും ആക്ഷേപമില്ല. മകൻ ജോനാഥൻ സഹോദരിയെ കാറിൽ കയറ്റി കൊണ്ടുപോയപ്പോൾ നാലു പേർ ഉണ്ടായിരുന്നതായി സംശയിച്ചു.


എന്നാൽ മകളെ തട്ടിക്കൊണ്ടുപോയപ്പോൾ പ്രതികളായ പത്മകുമാർ (54), അനിതാ കുമാരി (46), അനുപമ ( 22 ) എന്നിവർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മകൾ അന്വേഷണ ഉദ്യോഗസ്ഥരോടും വീട്ടുകാരോടും പറഞ്ഞിരുന്നു.

കാറിൽ മൂന്ന് പേർ മാത്രം ഉണ്ടായിരുന്നതായ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പൂർണ തൃപ്തനാണെന്ന് റെജിജോൺ കോടതിയിൽ മൊഴി നൽകി. പ്രതികളെ തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പോലീസ് പിടിക്കുന്നത്. പ്രതികൾ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്.