യുവാവ് കുത്തേറ്റ് മരിച്ച സംഭവം: നേരത്തേയും പ്രസാദിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ
Sunday, September 22, 2024 6:25 AM IST
കൊല്ലം: ഇരട്ടക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയില്‍ നിന്ന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍. കൊല്ലം ഇരവിപുരം നാന്‍സി വില്ലയില്‍ ഷിജുവിന്‍റെ മകന്‍ അരുണ്‍ കുമാറിനെ(19)യാണ് ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് (46) കുത്തിക്കൊലപ്പെടുത്തിയത്.

മകളെ ശല്യം ചെയ്തെന്നാരോപിച്ച് അരുണും പ്രസാദും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇവര്‍ തമ്മിലുള്ള തര്‍ത്തത്തിനിടെ അരുണ്‍ കൊല്ലപ്പെട്ടത്. അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു. അരുണിനെ അപായപ്പെടുത്താനായി പ്രസാദ് കത്തി കൈയില്‍ കരുതിയിരുന്നതായി അരുണിന്‍റെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കി.


അരുണും പെണ്‍കുട്ടിയും തമ്മില്‍ ഏറെനാളായി സൗഹൃദമുണ്ടായിരുന്നു. സംഭവ ദിവസം വൈകുന്നേരം പ്രസാദും അരുണും തമ്മില്‍ ഫോണില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് അരുണ്‍ പ്രസാദിന്‍റെ വീട്ടിലെത്തിയത്. തര്‍ക്കത്തിനിടെ വീട്ടിലുള്ള കത്തിയെടുത്ത് കുത്തിയതായി പ്രസാദ് പോലീസിന് മൊഴി നല്‍കി.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് കൊല്ലം വെസ്റ്റ് ഇരട്ടക്കട വലിയകാവ് നഗറിലാണ് കൊലപാതകം നടന്നത്. പിന്നാലെ പ്രതിയായ പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.