കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് അജ്മലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി
Tuesday, September 24, 2024 5:56 AM IST
കൊല്ലം: സ്‌കൂട്ടര്‍ യാത്രക്കാരിയെ മദ്യലഹരിയില്‍ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മലിന്‍റെ(29) ജാമ്യാപേക്ഷ കോടതി തള്ളി.

ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്‌ട്രേറ്റ് ആര്‍. നവീനാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

പ്രതി പുറത്തിറങ്ങുന്നത് അയാള്‍ക്കു തന്നെ അപകടകമാണെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനു വേണ്ടി ഹാജരായ അഡ്വ. കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ശിഖയും പ്രതിഭാഗത്തിനായി അഡ്വ. നിഥിന്‍ഘോഷും ഹാജരായി.


കേസിലെ രണ്ടാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ശ്രീക്കുട്ടി ജില്ലാ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹർജി ഇന്നലെ കോടതി പരിഗണിച്ചെങ്കിലും നാളത്തേക്ക് മാറ്റിവച്ചു.

തിരുവോണ നാളില്‍ വൈകുന്നേരമാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ അപകടത്തില്‍ പഞ്ഞിപ്പുല്ലുംവിള വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോളെ (45) ഇടിച്ചിട്ടശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തിയത്.