1.90 കോടിയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു: കൊടിക്കുന്നിൽ സുരേഷ്
Tuesday, September 24, 2024 5:43 AM IST
കൊല്ലം: മാവേലിക്കര മണ്ഡലത്തിലെ മധുര റെയിൽവേ ഡിവിഷൻ പരിധിയിൽ ഉൾപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ 1.90 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയും ആക്സസിബിലിറ്റിയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് ശാരീരിക വൈകല്യമുള്ളവർക്ക് സൗകര്യപ്രദമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആവണീശ്വരം റെയിൽവേ സ്റ്റേഷൻ, പാർക്കിംഗ് ഏരിയ, പ്രവേശന പാത, കാത്തിരിപ്പ് മുറി എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ 3.72 ലക്ഷം ചെലവിൽ പൂർത്തിയായതായി എംപി പറഞ്ഞു. പ്ലാറ്റ്ഫോം ഒന്നിലെ നവീകരണവും ടൈൽസ് പാകലും നടന്നു വരികയാണ്. ഇതിന് 4.69 ലക്ഷം ചെലവ് വരും. സ്റ്റേഷൻ സൗന്ദര്യവൽക്കരണത്തിനായി പൂന്തോട്ടം നിർമിക്കാനും 4.83 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ പ്രവേശന പാതയും പൂന്തോട്ടവും പുനർനിർമിക്കുകയും, ലേഡീസ് സ്റ്റാഫ് വിശ്രമ മുറി ഉൾപ്പെടെ സ്റ്റേഷൻ കെട്ടിടങ്ങളുടെ പുനരുദ്ധാരണവും പൂർത്തിയായതായി എംപി കൂട്ടിച്ചേർത്തു.


ഇവിടെ രണ്ട് ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ പദ്ധതിക്ക് 23.48 ലക്ഷം വകയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.കുരി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒന്നിലെ പണികളും ശാരീരിക വൈകല്യമുള്ളവർക്ക് വേണ്ടി റാമ്പ് നിർമാണവും പൂർത്തിയായി.

മാവേലിക്കര മണ്ഡലത്തിലെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റേഷൻ കെട്ടിടങ്ങളുടെ പ്രകാശവൽക്കരണം, മതിൽ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലെറ്റുകളും പ്ലാറ്റ്ഫോമുകളും ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി എംപി അറിയിച്ചു. ഇതിന് 2.83 ലക്ഷം ചെലവായി.

എഴുകോൺ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ഒന്ന് ഉയർത്തി നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ 1.20 കോടി ചെലവിൽ പുരോഗമിക്കുകയാണെന്നും സ്റ്റേഷൻ പരിസരത്ത് ബൗണ്ടറി ഫെൻസിംഗ് നിർമാണം നടത്താൻ 4.97 ലക്ഷം ചെലവായതായി എംപി വ്യക്തമാക്കി.