ശാസ്താംകോട്ട തടാകതീരത്തെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു
Monday, September 23, 2024 5:05 AM IST
കൊല്ലം: ശാസ്താംകോട്ട തടാകതീരത്തെ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നു. ഒന്നര കോടിയോളം രൂപ ചെലവഴിച്ച് തടാക തീരത്തെ സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞ് നീങ്ങുന്നത്.

തടാകം കാണാൻ എത്തുന്നവർക്ക് യാതൊരുവിധ സൗകര്യങ്ങളും ഇലെ്ലന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശികവികസന ഫണ്ടും ജില്ലാ പഞ്ചായത്തിന്‍റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുവാൻ തുടങ്ങിയത്.

ഇതിന് മുന്നോടിയായി കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അമ്പലകടവിലേക്ക് ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്തും ഇന്‍റർലോക്ക് ചെയ്തും ഗതാഗതയോഗ്യമാക്കിയിരുന്നു.


ജില്ലാ പഞ്ചായത്ത് ഫണ്ട് പ്രകാരം അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ഉണ്ടായിരുന്ന പഴയ കൽപ്പടവുകൾ പുതുക്കിപണിഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത് തന്നെ കാത്തിരിപ്പ് കേന്ദ്രവും ഓപ്പൺ ഏയർ ഓഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമിക്കുന്ന സ്റ്റേജ് ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്.

ക്ഷേത്രത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്‍റെ അധീനതയിലുള്ളതുമായ കൽപ്പടവുകളിൽ ടൈൽ പാകി എങ്കിലും ഇവിടെ ഇനിയും പണികൾ ബാക്കി കിടക്കുകയാണ്.

റോഡിന്‍റെ തുടക്കത്തിലെ കമാനനിർമാണവും പാതിവഴിയിലാണ്. കരാറുകാരന്‍റെ മെല്ലെപ്പോക്ക് നയമാണ് പണി പാതിവഴിയിൽ നിലയ്ക്കാൻ കാരണം.