നടയ്ക്കൽ ഏലായിൽ വീണ്ടും കൃഷി തുടങ്ങി
Sunday, September 22, 2024 6:25 AM IST
ചാത്തന്നൂർ: നടയ്ക്കൽ ഏലാ തുടർച്ചയായി അഞ്ചാം വർഷവും കൃഷിക്കായി ഒരുക്കി. ഞാറിനായി വിത്ത് പാകി. 2020 ൽ സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശ് കിടന്ന 10 ഏക്കർ സ്ഥലത്താണ് നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആന്‍ഡ് ലൈബ്രറി പ്രവർത്തകർ കൃഷി തുടങ്ങിയത്.

ത്രിതല പഞ്ചായത്തുകളുടേയും സർക്കാരിന്‍റേയും സബ്‌സിഡികൾ ലഭിച്ചു. ജില്ലാ പഞ്ചായത്തും ബ്ലോക്ക്‌ പഞ്ചായത്തും നെൽകൃഷിക്ക് നൽകി വന്ന ധനസഹായം നിർത്തലാക്കി. പഞ്ചായത്തിന്‍റെ ധനസഹായം മാത്രമാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞവർഷം നെൽ സംഭരിച്ച തുക ലഭിച്ചിട്ടില്ല.

ചെലവ് കൂടുതലും വരവ് കുറവുമായ നെൽകൃഷിയിൽ നിന്ന് പലരും പിന്മാറുമ്പോഴാണ് നടയ്ക്കൽ ഏലായിൽ വീണ്ടും കൃഷി തുടങ്ങുന്നത്. കൃഷിയിറക്കിയതിനാൽ നടയ്ക്കൽ പ്രദേശത്തെ കർഷകതൊഴിലാളികൾക്ക് 250 തൊഴിൽ ദിനങ്ങൾ ലഭിച്ചു.


നടയ്ക്കൽ ഏലായിൽ കാർഷിക യന്ത്രങ്ങൾ ഇറങ്ങാനായി ജി.എസ്. ജയലാൽ എംഎൽഎ 10 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ കരാറുകാർ പണി ഏറ്റെടുക്കുന്നില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ബില്ല് മാറി നൽകുന്നതിൽ കാണിക്കുന്ന വീഴ്ച ചൂണ്ടിക്കാട്ടിയാണ് കരാറുകാർ പിൻമാറുന്നത്. ഇതോടെ റാമ്പ് നിർമാണം പേപ്പറിൽ മാത്രം ഒതുങ്ങി.

ലൈബ്രറി പ്രവർത്തകരായ ശരത്ചന്ദ്രകുറുപ്പ്, ഗിരീഷ്‌കുമാർ നടയ്ക്കൽ, അനിൽകുമാർഎന്നിവരാണ് നെൽകൃഷിക്ക് നേതൃത്വം നൽകുന്നത്.