കഞ്ചാവ് വിൽപനക്കാർക്ക് കഠിനതടവും പിഴയും
Sunday, September 22, 2024 6:25 AM IST
തിരുവനന്തപുരം: കഞ്ചാവ് കച്ചവടക്കാരായ നാലു പേരെ കോടതി 12 വർഷം കഠിനതടവിനും ഒന്നര ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. എക്സൈസ് പിടിയിലാകുന്പോൾ ഇവരുടെ പക്കൽ 40 കിലോയോളം കഞ്ചാവ് ഉണ്ടായിരുന്നു.

നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ആജ് സുദർശനാണ് പ്രതികളെ ശിക്ഷിച്ചത്. കീഴാറ്റിങ്ങൽ സ്വദേശികളായ മുളവത്ത് വീട്ടിൽ അർജുൻ നാഥ്, എം.സി. നിവാസിൽ അജിൻ മോഹൻ, ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിനു സമീപം ചിത്തിരയിൽ ഗോകുൽ രാജ്, വർക്കല തോപ്പിൻ ചന്ത എഫ്എഫ് മൻസിലിൽ ഫഹദ് എന്നിവരാണ് കേസിലെ പ്രതികൾ.

2010 ഓഗസ്റ്റ് 22 ന് രാത്രി 7.30 നാണ് ആറ്റിങ്ങൽ എക്സൈസ് സർക്കിളിന്‍റെ നേതൃത്വത്തിൽ പ്രതികളിൽ നിന്നു വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചത്. അർജുൻ നാഥിന്‍റെ വീട്ടിൽ നിന്നും ഫോർച്ച്യൂണ്‍ കാറിൽ നിന്നും ബെൻസ് ലോറിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അജിൻ മോഹനന്‍റെ ഫോർഡ് ഐക്കണ്‍ കാറിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.


ആറ്റിങ്ങൽ-കൊല്ലം ബൈപ്പാസിൽ ആലംകോട് പുളിമൂട് ജംഗ്ഷനിലുളള ഫഹദിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുളള മംബാ റസ്റ്റോറന്‍റിലും പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നു.

സമൂഹത്തെ കാർന്നു തിന്നുന്ന മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതികൾക്കു പരമാവധി ശിക്ഷ ഉറപ്പു വരുത്തിയില്ലെങ്കിൽ അതു സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നു കോടതി നിരീക്ഷിച്ചു.