വീട് കയറി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു
Tuesday, September 24, 2024 5:43 AM IST
കൊട്ടിയം: നെടുമ്പന മുട്ടയ്ക്കാവിൽ വീട് കയറി നടത്തിയ ആക്രമണത്തിൽ മാതാപിതാക്കളും മകനും ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

ഇവരിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നെടുമ്പന മുട്ടയ്ക്കാവ് കോയിക്കവിള പുത്തൻവീട്ടിൽ അബ്ദുൽ സലാം (63), ഭാര്യ ശോഭിത (52), മകൻ അനസ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ അനസിനാണ് സാരമായി പരിക്കേറ്റത്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്കിനടുത്തായിരുന്നു സംഭവം.

സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടിന് നേരേ കല്ലേറ് നടത്തിയ ശേഷം ആക്രമിച്ചത്. അനസിനെ ആക്രമിക്കുന്നതു കണ്ട് തടസം പിടിക്കാനെത്തിയപ്പോഴാണ് മാതാപിതാക്കൾക്ക് പരിക്കേറ്റത്.


കണ്ണനല്ലൂർ പോലീസിൽ വിവരം അറിയിച്ചശേഷം പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നബിദിന ആഘോഷത്തിന്‍റെ ഭാഗമായി ബുധനാഴ്ച നടന്ന അന്നദാനവുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിൽ കലാശിച്ചത്.
കണ്ണനല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.