കണ്ണൂർ: ആരൊക്കെ എന്തൊക്കെ അവകാശവാദങ്ങൾ ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയെന്ന വികസന നായകന്‍റെ ഉറച്ച നിലപാടുകളുടെ ഫലമായേ കേരള ജനത വിലയിരുത്തുകയുള്ളുവെന്ന് സണ്ണി ജോസഫ് എംഎൽഎ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിലും ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തുന്ന പിണറായി സർക്കാരിനെതിരേ പ്രതിഷേധിച്ചും പദ്ധതി യാഥാർഥ്യമാക്കിയ ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ചും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നടത്തിയ പ്രകടനത്തിനു ശേഷം കളക്ടറേറ്റിന് സമീപത്തെ ഗാന്ധി സ്ക്വയറിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നും അദ്ദേഹം.

വിഴിഞ്ഞം പദ്ധതിയിൽ ആറായിരം കോടിയുടെ അഴിമതി ആരോപണമുന്നയിച്ചവരാണ് ഇന്ന് പദ്ധതിയുടെ ശില്പി ചമഞ്ഞു നടക്കുന്നത്. അന്ന് അഴിമതി ആരോപണം പറഞ്ഞവർ പിന്നീട് അധികാരത്തിൽ വന്നിട്ട് പത്തുവർഷമാകുമ്പോഴും കരാറുമായി മുന്നോട്ട് പോയതല്ലാതെ അതിലൊരക്ഷരം മാറ്റിയിട്ടുമില്ല, അഴിമതി കണ്ടെത്താനുമായില്ല. രാഷ്‌ട്രീയ മര്യാദയോ ധാർമികതയോ ലവലേശമില്ലാതെ പറയുന്നത് അപ്പാടെ മാറ്റിപറയുന്ന സിപിഎം ശൈലി വിഴിഞ്ഞം തുറമുഖ വിഷയത്തിലും കേരള ജനത കാണുകയാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പ്രഫ. എ.ഡി. മുസ്തഫ, വി.എ. നാരായണൻ, ടി.ഒ. മോഹനൻ, സജീവ് മാറോളി, രാജീവൻ എളയാവൂർ, മുഹമ്മദ് ബ്ലാത്തൂർ, ടി. ജയകൃഷ്ണൻ, സുദീപ് ജയിംസ്, രജനി രാമാനന്ദ്, വി.വി. പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ നേതൃ‌ത്വം നല്കി.