മിഠായി പദ്ധതിയിൽ മരുന്നില്ല: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Wednesday, September 25, 2024 4:43 AM IST
കോഴിക്കോട്: ജുവനൈൽ പ്രമേഹബാധിതരായ കുട്ടികൾക്ക് മിഠായി പദ്ധതി വഴി ലഭിച്ചു കൊണ്ടിരുന്ന ഇൻസുലിൻ, സ്ട്രിപ്പ് തുടങ്ങിയവ കഴിഞ്ഞ രണ്ടു മാസമായി സൗജന്യമായി ലഭിക്കുന്നില്ലെന്ന പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട്ടെ മിഠായി ക്ലിനിക്കിനെതിരെയാണ് പരാതി.


ഇൻസുലിൻ അടക്കമുള്ളവ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്പോൾ പ്രതിമാസം 10,000 മുതൽ 15000 രൂപ വരെ ചികിത്സക്കായി ചെലവാകും. രോഗബാധിതരായ കുട്ടികൾ വിവിധ ശാരീരിക മാനസിക പ്രയാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഒക്ടോബർ 29 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.