സർവത്ര മാലിന‍്യം
Monday, July 15, 2024 7:07 AM IST
കാട്ടാക്കട : കാട്ടാക്കടയിലെ സർക്കാർ ഓഫിസുകളിൽ മാലിന്യം കുന്നു കൂടുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ കനത്ത തുക പിഴ നൽകുന്ന പഞ്ചായത്ത് ഓഫിസ് വളപ്പിലും മാലിന്യക്കൂന കാണാനാകും. കോടികൾ ചെലവിട്ട് നിർമിച്ച സർക്കാർ ഓഫിസുകളിൽ സംസ്‌കരണത്തിനു വേണ്ടി ഒരു സംവിധാനവുമില്ല. ജനങ്ങൾ നിത്യവും ആശ്രയിക്കുന്ന ഓഫിസ് പരിസരങ്ങളിലാണ് മാലിന്യ കൂമ്പാരം. കാട്ടാക്കട പഞ്ചായത്ത് ഓഫിസിനു പിന്നിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യ കൂമ്പാരമാണ്. പേപ്പറും പ്ലാസ്റ്റിക്കും മാലിന്യത്തിലുണ്ട്.

മാലിന്യം കൂട്ടിയിരിക്കുന്ന സ്ഥലത്തോടു ചേർന്ന മന്ദിരത്തിലാണ് കോടതി പ്രവർത്തനം. വൈദ്യുതി ബോർഡ് ചീഫ് എൻജിനീയറുടെ ഓഫിസ് പ്രവർത്തിക്കുന്ന വൈദ്യുതി ഭവനിൽ മാലിന്യം നീക്കിയിട്ട് മാസങ്ങളായി. ഭക്ഷണ അവശിഷ്ടങ്ങളാണ് കൂടുതലും. ഇവിടെ മാലിന്യ സംസ്‌കരണത്തിന് കൃത‍്യമായ സംവിധാനമില്ല. ട്രാൻസ്‌ഫോമർ സ്ഥാപിച്ചിരിക്കുന്ന അതീവ സുരക്ഷാ മേഖലയിലാണ് മാലിന്യം നിക്ഷേപ്പാക്കാനുള്ള പെട്ടി സ്ഥാപിച്ചിരിക്കുന്നത്.

ഇരുനൂറിലേറെ ജീവനക്കാർ ജോലി ചെയ്യുന്ന കാട്ടാക്കട മിനി സിവിൽ സ്റ്റേഷനിലെ മാലിന്യം തൊട്ടടുത്ത് മാർക്കറ്റിനു താഴെ കത്തിക്കുകയാണ് പതിവെന്ന് ജീവനക്കാർ പറയുന്നു.


കോടികൾ മുടക്കി പുതിയ സർക്കാർ മന്ദിരങ്ങൾ സ്ഥാപിക്കുമ്പോൾ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം കൂടി ഒരുക്കാൻ തയാറാകാത്തതാണ് ജനങ്ങൾ നിത്യവും ആശ്രയിക്കുന്ന ഓഫിസുകളുടെ പരിസരം മാലിന്യം നിറയാൻ കാരണമെന്ന് ജനം പറയുന്നു. അതിനിടെ കാട്ടാക്കടയിലെ നിരത്തുകളിൽ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നതു പതിവായി.

കാട്ടാക്കട നെയ്യാറ്റിൻകര റോഡിൽ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും പുഴുവരിച്ചു കുമിഞ്ഞു കിടന്ന മാലിന്യം നീക്കം ചെയ്ത അടുത്ത ദിവസം തന്നെ വീണ്ടും പ്രദേശത്ത് മാലിന്യ നിക്ഷേപം നടത്തി. നെയ്യാറ്റിൻകര റോഡിൽ ഉൾപ്പടെ പട്ടണത്തിൽ മാലിന്യ നിക്ഷേപം തകൃതിയാണ്.

പ്രധാന റോഡുകളിലും ഇട റോഡുകളിലും വീടുകളുടെ പുരയിടങ്ങളിലുമാകെ രാത്രികാലത്ത് ചാക്കിൽ കെട്ടിയ മാലിന്യം വലിച്ചെറിഞ്ഞു പോകുകയാണ് . മാലിന്യ നിർമാർജനത്തിനും പൊതു നിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്.