അപകടത്തിന് കാരണം കോർപറേഷന്‍റെ ഭരണ പരാജയം: വിവി രാജേഷ്
Sunday, July 14, 2024 6:40 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ തൊഴിലാളി അപകടത്തിൽപെടാനുണ്ടായ കാരണം കോർപറേഷന്‍റെ ശുചീകരണം കൃത്യമായി നടക്കാത്തതാണെന്നു ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി. രാജേഷ്. കോർപറേഷൻ പരിധിയിലെ വിവിധ ഓടകളിൽനിന്നും ഒഴുകിവരുന്ന മാലിന്യം തന്പാനൂരിലാണ് അടിഞ്ഞ് കൂടുന്നത്.

അതാത് സ്ഥലങ്ങളിൽ കൃത്യമായി മാലിന്യ സംസ്കരണം നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. മഴക്കാല പൂർവ ശുചീകരണത്തിന്‍റെ പേരിൽ എല്ലാ വർഷവും കോടിക്കണക്കിനു രൂപയാണ് കോർപറേഷൻ ചിലവിടുന്നത്.


എന്നാൽ എല്ലാവർഷവും ഓടയിൽ നിന്നും വാരിമാറ്റുന്ന മാലിന്യം കരയിൽ തന്നെ കുന്നുകൂട്ടി വയ്ക്കുന്നതിനാൽ അടുത്ത മഴയ്ക്ക് ഇതേ മാലിനും വീണ്ടും ഓടയിലേക്കിറങ്ങുന്നു. നഗരത്തിലെ യാഥാർഥ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരങ്ങൾ കണ്ടെത്താൻ കോർപറേഷനു കഴിയുന്നില്ലെന്നും വി.വി. രാജേഷ് പറഞ്ഞു.