മാലിന്യപ്രശ്നം പരിഹരിക്കുന്നതിൽ കോർപറേഷൻ പരാജയം: കെ. സുരേന്ദ്രൻ
Sunday, July 14, 2024 6:40 AM IST
തിരുവനന്തപുരം : മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോടു വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നഗരത്തിന്‍റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്.

ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണു തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപറേഷനു സാധിക്കുന്നില്ല.


നഗരവാസികൾക്കു പകർച്ചവ്യാധികൾ ഉൾപ്പെടെ പകരാൻ കാരണമാവുന്ന സമീപനമാണു കോർപറേഷൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. കോടിക്കണക്കിനു രൂപയുടെ കേന്ദ്രഫണ്ടാണു മാലിന്യനിർമാർജനത്തിനു വേണ്ടി കോർപറേഷനു ലഭിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.