തോട് വൃത്തിയാക്കാത്തതില്‍ പരസ്പരം പഴിചാരി റെയില്‍വേയും നഗരസഭയും
Sunday, July 14, 2024 6:40 AM IST
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് അടിയിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്‍റെ ഭാഗം വൃത്തിയാക്കുന്നതില്‍ പരസ്പരം പഴിചാരി കോര്‍പറേഷനും റെയില്‍വേയും. മഴ സമയത്ത് തമ്പാനൂരിലെ വെള്ളക്കെട്ടിന് പ്രധാന കാരണമാകുന്നതു തോടിന്‍റെ ഈ ഭാഗത്ത് ഒഴുക്ക് തടസപ്പെടുമ്പോഴാണ്. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേയെ കുറ്റം പറയുക എന്ന വ്യത്യസ്തമായ സമീപനമാണ് നഗരസഭ സ്വീകരിക്കുന്നത്.

മേജര്‍ ഇറിഗേഷന്‍റെ ഉടമസ്ഥതയിലുള്ള തോടിന്‍റെ റെയില്‍വേ സ്റ്റേഷന് അടിയിലുള്ള ഭാഗം, പാഴ്‌സല്‍ ഓഫീസിനു സമീപവും പവര്‍ഹൗസിനു സമീപവുമുള്ള പണികള്‍ ചെയ്യേണ്ടത് റെയില്‍വേ മരാമത്ത് വിഭാഗമാണെന്നാണ് കോര്‍പറേഷന്‍ പറയുന്നത്.


തോടിന്‍റെ ഈ ഭാഗങ്ങള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നഗരസഭ റെയില്‍വേ റീജണല്‍ മാനേജര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ ശുചീകരണം നഗരസഭയുടെ ചുമതലയാണെന്നാണ് റെയില്‍വേയുടെ വിശദീകരണം.