കബറിടം ഭക്തിസാന്ദ്രം; മെഴുകുതിരി പ്രദക്ഷിണം ഇന്ന്
Sunday, July 14, 2024 6:40 AM IST
തിരുവനന്തപുരം: നൂറുകണക്കിനു തീർഥാടകർ രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും തിരുവനന്തപുരത്ത് പട്ടം സെന്‍റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലെ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടത്തിൽ എത്തിച്ചേർന്നു.

ഇന്നു വൈകുന്നേരം അഞ്ചിനു റാന്നി പെരുനാട്ടിൽനിന്നും മറ്റു സ്ഥലങ്ങളിൽ നിന്നുമുള്ള തീർഥാടന പദയാത്രകൾ എത്തിച്ചേരും. പദയാത്ര സംഘങ്ങൾ കൊണ്ടുവരുന്ന വള്ളിക്കുരിശുകൾ കബറിടത്തിൽ സമർപ്പിക്കും. തുടർന്ന് ആറിനു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും.

അതിനുശേഷം ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന മെഴുകുതിരി നേർച്ച പ്രദക്ഷിണം നടക്കും. കാതോലിക്കാ ബാവായോടൊപ്പം മുഖ്യതിഥിയായി പങ്കെടുക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും മറ്റു മെത്രാപ്പോലീത്താമാരും നൂറുകണക്കിനു വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തിൽ അണിചേരും.

കത്തീഡ്രലിലെ പ്രധാന കവാടത്തിൽനിന്നും ആരംഭിക്കുന്ന പ്രദക്ഷിണം ജോണ്‍ പോൾ രണ്ടാമൻ ഗേറ്റ് വഴി കാതോലിക്കേറ്റ് സെന്‍റർ, സെന്‍റ് മേരീസ് സ്കൂൾ അങ്കണം വഴി പ്രധാന റോഡിൽ ഇറങ്ങി കത്തീഡ്രൽ ദേവാലയത്തിന്‍റെ ഗ്രൗണ്ടിൽ എത്തിച്ചേരും.

കത്തീഡ്രൽ ബാൽക്കണിയിൽ നിന്നും കാതോലിക്കാ ബാവയോടു ചേർന്നു മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും മറ്റ് മെത്രാപ്പോലീത്താമാരും വിശ്വാസികൾക്ക് വാഴ്‌വും ശ്ലൈഹീക ആശീർവാദവും നൽകും. നാളെ രാവിലെ എട്ടിന് ഓർമപ്പെരുന്നാൾ ആഘോഷങ്ങൾ നടക്കും.

പദയാത്രികനായി മാർ ക്ലീമീസ് ബാവ


റാന്നി പെരുന്നാട്ടിൽ നിന്നും ജൂലൈ 10ന് ആരംഭിച്ച പദയാത്രയിൽ ആദ്യാവസാനം സംബന്ധിച്ച് 14 ന് വൈകിട്ട് കബറിടത്തിൽ എത്തിച്ചേരാൻ മാർ ക്ലീമീസ് ബാവ തീരുമാനിച്ചു. എന്നാൽ ഇതിനിടയിൽ അഞ്ചലിൽ സഭയിലെ ഒരു മുതിർന്ന വൈദികന്‍റെ സംസ് കാര ശുശ്രൂഷയിൽ സംബന്ധിക്കാനായി മൂന്നു മണിക്കൂർ മാറി നിൽക്കേണ്ടി വന്നു. ബാക്കി സമയം മുഴുവൻ ഈ പദയാത്രയിലുടനീളം ബാവ കാൽനടയായി സഞ്ചരിച്ചു.

അനേകം വൈദികരും സന്യസ്തരും സമർപ്പിതരും നൂറുകണക്കിനു വിശ്വാസികളും ബാവയോടൊപ്പം പദയാത്രയിൽ അണിനിരന്നു. മിക്ക സമയങ്ങളിലും മറ്റ് മെത്രാപ്പോലീത്താമാരായ സാമുവേൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, ആന്‍റണി മാർ സിൽവാനോസ് എന്നിവരും പദയാത്രയിൽ അണിചേർന്നു. ഈ വർഷം വൈദിക പട്ടം സ്വീകരിക്കുന്ന സഭയിലെ 32 ശെമ്മാശന്മാർ മുഴുവൻ സമയ പദയാത്രികരാണ്.

പദയാത്രയിൽ മുന്നിലും ചില സമയങ്ങളിൽ മധ്യഭാഗത്തും പിന്നിലും ബാവ നടക്കാറുണ്ടായിരുന്നു. ‌ചിലപ്പോൾ പിറകിൽ നിന്ന് മുന്നിലേക്കു നടന്നു മുഴുവൻ പദയാത്രികരെയും ആശീർവദിച്ചു. പദയാത്രികരോടൊപ്പം വിശ്രമിച്ചും പള്ളികളിൽ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ചും കാതോലിക്കാബാവ അവരിൽ ഒരാളായി മാറി.

പദയാത്ര കടന്നുവരുന്ന വഴികളിൽ മിക്ക ദേവാലയങ്ങളിലും ബാവ പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുകയും മുൻ വർഷങ്ങളിലെ പദയാത്ര അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. ഈ വർഷം പദയാത്രയിൽ പങ്കെടുത്ത കുമളി ചക്കുപള്ളം സ്വദേശി 79 കാരനായ ജോയി തനിക്കു വലിയ പ്രചോദനമാണ് നൽകിയതെന്ന് ബാവ പറഞ്ഞു. കാൽമുട്ടുകളുടെ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ജോയി കുമളിയിൽ നിന്നും കഴിഞ്ഞ ഒന്പതു ദിവസമായി നടക്കുകയാണ്.