രാത്രിയിലും തുടർന്ന് തെരച്ചിൽ : കാണാതായ തൊഴിലാളിക്കായി മണിക്കൂറുകളുടെ തെരച്ചിൽ
Sunday, July 14, 2024 6:40 AM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ശുചീകരണത്തെഴിലാളി ജോയിക്കായി മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.

റെയിൽവേ സ്റ്റേഷനു സമീപമുള്ള തോട്ടിൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടയിൽ ഇന്നലെ രാവിലെ 11 ഓടേയായിരുന്നു ജോയിയെ കാണാതാവുന്നത്. ഉടൻ തന്നെ അഗ്നിരക്ഷസേനയും സ്കൂബാ ടീമുമെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും തോട്ടിൽ നിറഞ്ഞിരിക്കുന്ന മാലിന്യം രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

കനത്ത മഴപെയ്ത് ശക്തമായ അടിയൊഴുക്കുണ്ടായതും തെരച്ചിൽ പ്രതികൂലമാക്കി. സ്കൂബാ ടീം അംഗങ്ങൾ കയർകെട്ടി തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തോട്ടിൽമുങ്ങി തെരച്ചിൽ നടത്തിയെങ്കിലും മാലിന്യങ്ങൾ നിറഞ്ഞതിനാൽ അധിക ദൂരം തെരയാൻ സാധിച്ചില്ല.


പിന്നീട് ജെസിബി എത്തിച്ച് കോർപറേഷന്‍റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. ഈ ഘട്ടത്തിലൊന്നും ജോയിയെ കണ്ടെത്താനായില്ല. തോട്ടിലെ പാതിയോളം മാലിന്യം നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണ്ടി വന്നു. തോടിന്‍റെ ഏതാണ്ട് 15 മീറ്ററോളം അഗ്നിരക്ഷാസേന തെരച്ചിൽ നടത്തി.

വൈകുന്നേരം ആറോടെ ടണലിന്‍റെ മറുവശത്തുനിന്നും തെരച്ചിൽ ആരംഭിച്ചു. ടണലിന്‍റെ അടിയിൽ വലിയ മാൻ ഹോൾ ഉണ്ടെന്നും അതിനുള്ളിൽ ജോയി കുടുങ്ങിപോയിട്ടുണ്ടോയെന്നു സംശയമുള്ളതായും രക്ഷാപ്രവർത്തകർ അറിയിച്ചു. അഞ്ചോളം സ്കൂബാ ടീം പ്രദേശത്ത് രക്ഷാപ്രവർത്തനത്തനം തുടരുന്നുണ്ട്.