കുടുംബ പ്രശ്‌നം: യുവതി കിണറ്റിൽച്ചാടി മരിച്ചു
Sunday, July 7, 2024 11:36 PM IST
കാട്ടാക്കട: കുടുംബപ്രശ്‌നം കാരണം യുവതി കിണറ്റിൽ ചാടി മരിച്ചു. പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷയെയാണ് (28) കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. വീടിനോടു ചേർന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. സംഭവം അറിഞ്ഞ് നാട്ടുകാർ അഗ്നിരക്ഷാ സേനയെ അറിയിച്ചു. യുവതിയെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുബ പ്രശ്നമാണ് കാരണമെന്നു ബന്ധുക്കൾ പറയുന്നു. യുവതി കിണറ്റിൽ ചാടിയ വിവരം അറിഞ്ഞെത്തിയ കാട്ടാക്കട ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് കിണറ്റിൽ ഇറങ്ങിയത്. കിണറ്റിൽ നല്ല വെള്ളമുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. ആദ്യം യുവതിയെ കണ്ടെത്താനായില്ലെങ്കിലും ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ യുവതിയെ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. അപ്പോഴേയ്ക്കും അവർ മരിച്ചിരുന്നു. കിണറിൽ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു.

നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. ഇയാൾ വീട്ടിൽ വരാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്.