ടെൽ അവീവ്: സെൻട്രൽ ഗാസയിൽ ഒരു ഭീകരനെ ലക്ഷ്യമിട്ട് ഇന്നലെ ആക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. പലസ്തീൻ ജിഹാദ് ഭീകരസംഘടനയിൽ അംഗമായ ഇയാൾ ഇസ്രയേലിനെതിരേ ആക്രമണത്തിനു പദ്ധതിയിട്ടെന്നും അറിയിപ്പിൽ പറയുന്നു.
ഒരു കാറിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിനു തീപിടിച്ച് നാലു പേർക്കു പരിക്കേറ്റു. ആരെങ്കിലും മരിച്ചതായി അറിവില്ല.
ഗാസയുടെ കിഴക്കൻ മേഖലയിൽ ഇസ്രേലി ടാങ്കുകൾ ഷെല്ലാക്രമണവും നടത്തി.
ഇതിനിടെ, ഗാസയിൽ മരിച്ച ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെരച്ചിലിൽ പങ്കെടുക്കാൻ ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരെ ഇസ്രേലി സർക്കാർ അനുവദിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ പത്തിനു നിലവിൽ വന്ന വെടിനിർത്തൽ ധാരണപ്രകാരം ഹമാസ് ഭീകരർ ഇനി 13 ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾകൂടി കൈമാറാനുണ്ട്.
Tags : Gaza