ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പോലീസ്
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്‍റെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പോലീസ്
Saturday, June 29, 2024 12:38 AM IST
കാസര്‍ഗോഡ്: ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന മംഗള എക്‌സ്പ്രസില്‍നിന്നു പുറത്തേക്കു തെറിച്ചുവീണ യാത്രക്കാരന്‍റെ ജീവന്‍ റെയില്‍വേ പോലീസിന്‍റെ സമയോചിത ഇടപെടലിലൂടെ തിരികെ ലഭിച്ചു.

ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. ബിഹാര്‍ സ്വദേശിയായ സീതാറാം (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ട്രെയിന്‍ കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ വിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.

ട്രെയിനില്‍നിന്ന് ഒരാള്‍ പുറത്തേക്കു തെറിച്ചുവീണിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് റെയില്‍വേ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. മഹേഷ്, കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്‌ഷന്‍ പോസ്റ്റിലെ കോണ്‍സ്റ്റബിള്‍മാരായ മുനീര്‍ ഖാന്‍, രമേശ് കുമാര്‍ എന്നിവര്‍ കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും കൂസാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. മൂന്നു കിലോ മീറ്റര്‍ ട്രാക്കിലൂടെ നടന്നു റെയില്‍വേ ട്രാക്ക്മാന്‍ വിനോദ്, മേല്‍പറമ്പ് പോലീസ് എന്നിവരുടെ സഹായത്തോടെയാണു പരിക്കേറ്റ സീതാറാമിനെ കണ്ടെത്തിയത്. സാരമായി പരിക്കേറ്റു രക്തം വാര്‍ന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

സ്ഥലത്തേക്ക് ആംബുലന്‍സിനു വരാന്‍ സൗകര്യമുണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് ഫയര്‍ഫോഴ്‌സിന്‍റെ ആംബുലന്‍സിനോട് കളനാട്ട് തയാറായി നില്‍ക്കാനും നിര്‍ദേശം നല്‍കി. ഇതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ വീട്ടില്‍നിന്ന് ബെഡ്ഷീറ്റ് വാങ്ങി പരിക്കേറ്റ സീതാറാമിനെ അതില്‍ കിടത്തി ചുമന്നാണ് പോലീസുകാര്‍ ആംബുലന്‍സിനു സമീപത്തെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.