മഞ്ഞുമ്മല്‍ ബോയ്‌സ്: ഉത്തരവ് ഹൈക്കോടതി നീട്ടി
മഞ്ഞുമ്മല്‍ ബോയ്‌സ്: ഉത്തരവ്  ഹൈക്കോടതി നീട്ടി
Saturday, June 29, 2024 12:38 AM IST
കൊച്ചി: വഞ്ചനാക്കേസില്‍ പ്രതികളായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്ന അടുത്തമാസം പത്തു വരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.

ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് പരിഗണിച്ചത്. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതി ഒത്തുതീര്‍പ്പാക്കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കേസില്‍ വാദം നടത്താന്‍ തനിക്കു കൂടുതല്‍ സമയം അനുവദിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി അടുത്ത പത്തിലേക്കു മാറ്റിയത്. അതുവരെ പ്രതികളുടെ അറസ്റ്റ് സ്റ്റേ ചെയ്തു നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് നീട്ടുകയും ചെയ്തു.

സിനിമയ്ക്കായി ഏഴു കോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതവും പണവും നല്‍കിയില്ലെന്നാരോപിച്ചു അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരേ മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.