ആദിവാസിസ്ത്രീകളുടെ മരണം: റിപ്പോർട്ട് സമർപ്പിച്ചു
Saturday, June 29, 2024 12:37 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മുണ്ടക്കുന്ന് ആദിവാസിഗ്രാമത്തിൽ രണ്ടു സ്ത്രീകൾ മരിക്കാനിടയായ സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പാലക്കാട് ജില്ലാ പട്ടികവർഗ വികസന ഓഫീസർ എ. ഷമീനയാണ് കോളനി സന്ദർശിച്ചു വിശദമായ റിപ്പോർട്ട് അധികൃതർക്കു നൽകിയത്.

മരിച്ച മാതി മാനസികപ്രശ്നമുള്ള സ്ത്രീയാണ്. ഇവരെ വയറക്കവും ഛർദ്ദിയും ബാധിച്ചതിനെതുടർന്നാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

എന്നാൽ, ഇവർ സ്വമേധയാ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്കു പോയി. തുടർന്ന് വീട്ടിൽവച്ച് മരണം സംഭവിച്ചു എന്നാണു റിപ്പോർട്ടിൽ പറയുന്നത്.

മാധവി വാർധക്യസഹജമായ അസുഖമുള്ള ആളായിരുന്നു. വൃക്കസംബന്ധമായ അസുഖവും ഇവർക്കുണ്ടായിരുന്നു. ഇതിനു മരുന്ന് കഴിച്ചിരുന്നു. കഴിഞ്ഞ 17നു ശ്വാസംമുട്ടലിനെതുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 22 നു മരണം സംഭവിച്ചു.

കോളനിയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി, കോളനിയിൽ മുൻകരുതലുകൾ എടുക്കാനുള്ള നിർദേശങ്ങൾ ആരോഗ്യവകുപ്പിനു നൽകിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.