സ്പീക്കർ നൽകിയ കത്തിലെ വാചകങ്ങൾ തെറ്റെന്നു പ്രതിപക്ഷ നേതാവ്
സ്പീക്കർ നൽകിയ കത്തിലെ വാചകങ്ങൾ തെറ്റെന്നു പ്രതിപക്ഷ നേതാവ്
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നൽകേണ്ട മറുപടി സ്പീക്കർ നൽകിയതുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ. ഷംസീർ നൽകിയ മറുപടി കത്തിലെ വാചകങ്ങൾ തെറ്റാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ആഭ്യന്തര വകുപ്പിന്‍റെ ഫയൽ ഒരിക്കലും ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിന് പരിശോധിക്കാനാകില്ല. പത്ര വാർത്ത വന്നു എന്നാണ് കത്തിൽ പറഞ്ഞത്.

പത്ര വർത്ത മാത്രമല്ല, ജയിൽ സൂപ്രണ്ട്, സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ കത്തും മൂന്ന് പോലീസ് സ്റ്റേഷനുകളിൽനിന്നു കെ.കെ. രമയുടെ മൊഴിയെടുത്തതും ഉൾപ്പെടെ നിരവധി തെളിവുകളുണ്ട്.

സർക്കാരിനുവേണ്ടി സ്പീക്കർ മറുപടി പറഞ്ഞത് അനൗചിത്യമാണ്. ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭ്യൂഹമാണെങ്കിൽ മൂന്ന് സ്റ്റേഷനുകളിൽനിന്നു വന്ന് ഒരു എംഎൽഎയുടെ മൊഴിയെടുക്കുമോ? പിണറായി വിജയൻ കസേരയിൽ ഇരിക്കുന്പോൾ കേരളത്തിലെ പ്രതിപക്ഷമാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന സംശയം ഉണ്ടെങ്കിൽ ആ കസേരയിൽ ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല എന്നാണ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞതിന്‍റെ അർഥം. അപ്പോൾ ആഭ്യന്തരവും ജയിലും ഭരിക്കുന്നത് പ്രതിപക്ഷമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.