20 പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കുന്നു
20 പോലീസ് സ്റ്റേഷനുകള്‍ സ്മാര്‍ട്ടാക്കുന്നു
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകള്‍ കൂടി സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ 520 സ്റ്റേഷനുകളില്‍ കുറഞ്ഞത് 12 വീതം അത്യാധുനിക സിസിടിവി കാമറകളും മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.

എല്ലാ ജില്ലാ അതിര്‍ത്തികളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും‍ ഓട്ടോമാറ്റിക്ക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സിസ്റ്റം (എഎന്‍പിആര്‍) കാമറകള്‍ സ്ഥാപിച്ചു. പത്തനംത്തിട്ട, ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നാലു വനിത പോലീസ് സ്റ്റേഷന്‍കൂടി ആരംഭിച്ചതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

78 ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് 78 ഐഎഎസ് ഉദ്യോഗസ്ഥരുടെയും ഐപിഎസ്, ഐഎഫ്എസ് കേഡറില്‍ 43 പേരുടെ വീതവും കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ക്ക് പുറമേ ഐഐഎസ് ഉദ്യോഗസ്ഥരില്‍ 21 പേര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലും 11 പേര്‍ സംസ്ഥാന ഡെപ്യട്ടേഷനിലുമാണ്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ ഇത് യഥാക്രമം 26, അഞ്ച് എന്നിങ്ങനെയാണ്.

നോളജ് ഇക്കോണമി മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് 17,02,710 പേര്‍

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനില്‍ ഇതുവരെ 17,02,710 തൊഴില്‍ അന്വേഷകര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 38,317 പേര്‍ക്ക് ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം വഴി തൊഴില്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഗുലാത്തി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍റെ നേതൃത്വത്തില്‍ 20,000 പ്രവാസികുടുംബങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം 2018 ല്‍ 1,29,763 ആയിരുന്നത് 2023 ല്‍ 2,50,3000 ആയി ഉയര്‍ന്നെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.