എയിംസ് കണ്ട് ഇനി ആരും പനിക്കേണ്ട
എയിംസ് കണ്ട് ഇനി  ആരും പനിക്കേണ്ട
Saturday, June 29, 2024 12:37 AM IST
സാബു ജോണ്‍

തിരുവനന്തപുരം: പത്തു വർഷം മുന്പു പ്രഖ്യാപിക്കുകയും എന്നു വരുമെന്ന് ആർക്കും തിട്ടമില്ലാത്തതുമായ എയിംസ് സ്വപ്നം കണ്ടു നടക്കുന്ന കുറെ എംഎൽഎമാരുണ്ട്. നിയമസഭയിലെ ചർച്ചകൾക്കിടയിൽ പലപ്പോഴായി അവരുടെ ആഗ്രഹം പുറത്തു വരികയും ചെയ്തിട്ടുണ്ട്.

കാസർഗോഡ് എയിംസ് അനുവദിക്കണമെന്ന് അവസരം കിട്ടുന്പോഴെല്ലാം പറയുന്നയാളാണ് എൻ.എ. നെല്ലിക്കുന്ന്. വയനാട്ടിലൊരു എയിംസ് ടി. സിദ്ദിഖിന്‍റെ സ്വപ്നങ്ങളിലുണ്ട്. ബാലുശേരിയിലെ കിനാലൂരിൽ തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടു കെ.എം. സച്ചിൻദേവ് നടക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. ഇവരെയെല്ലാം ഞെട്ടിച്ചു കളഞ്ഞു ചാലക്കുടിയുടെ സജീവ്കുമാർ ജോസഫ്. കൊരട്ടിയിൽ എയിംസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അനൗദ്യോഗികപ്രമേയവുമായാണ് അദ്ദേഹം ഇന്നലെ എത്തിയത്. എയിംസിന് ആവശ്യമായ 200 ഏക്കർ ഭൂമി വരെ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്.

സജീവ്കുമാർ പ്രമേയം അവതരിപ്പിച്ചു സംസാരിക്കാൻ തുടങ്ങിയപ്പോൾ അവകാശവാദക്കാർ തലപൊക്കിത്തുടങ്ങി. ഏറ്റവും പിന്നാക്കം നിൽക്കുന്ന കാസർഗോഡ് എയിംസ് സ്ഥാപിക്കുന്നതല്ലേ ഉചിതമെന്ന് എൻ.എ. നെല്ലിക്കുന്ന് സജീവ്കുമാറിനോട് നേരിട്ടങ്ങു ചോദിച്ചു. കാസർഗോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും തുല്യദൂരത്തിലുള്ള കൊരട്ടി തന്നെ ഏറ്റവും അനുയോജ്യം എന്നു സജീവ്കുമാർ തീർത്തു പറഞ്ഞു.

ടി.വി. ഇബ്രാഹിം മധ്യസ്ഥന്‍റെ റോളിലായിരുന്നു. ഇത്തരം വലിയ സംരംഭങ്ങളെ അതിപ്രാദേശികത്വത്തിന്‍റെ സങ്കുചിതത്വത്തിലേക്കു കൊണ്ടുപോകരുതെന്നാണ് ഇബ്രാഹിമിന്‍റെ നിലപാട്. എവിടെ ആയാലും വരട്ടെ, കേരളത്തിനു നല്ലതല്ലേ എന്നായിരുന്നു ഇബ്രാഹിമിന്‍റെ പക്ഷം. ബാലുശേരിയുടെ പ്രതിനിധി സച്ചിൻദേവ് ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. എയിംസ് കിനാലൂരിൽ തന്നെ. പ്രമേയത്തിനു മറുപടി പറഞ്ഞ ആരോഗ്യമന്ത്രി വീണാ ജോർജ് തീർത്തുപറഞ്ഞു: ഇനി മാറ്റമില്ല, കിനാലൂരിൽ തന്നെ. സജീവ്കുമാർ കുറച്ചുകൂടി വാദിച്ചു നോക്കിയെങ്കിലും മന്ത്രിക്കു കുലുക്കമില്ലായിരുന്നു.

ഭക്ഷ്യ, പൊതുവിതരണ മേഖലയിൽ കേരളത്തോടുള്ള അവഗണനയ്ക്കെതിരേ ആയിരുന്നു ഭരണപക്ഷത്തെ കാനത്തിൽ ജമീല അനൗദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. അവഗണനയുടെ വേരുകൾ തേടി പിന്നിലേക്കു പോയ ജമീല ഒടുവിൽ 1991 ലെ നരസിംഹറാവുവിന്‍റെ സർക്കാരിൽ എത്തി. ഉദാരവത്കരണനയങ്ങളുടെ ഭാഗമായി അന്നാണ് എപിഎൽ, ബിപിഎൽ വേർതിരിവുണ്ടായത്. അന്നു ഭക്ഷ്യമന്ത്രി ഒരു മലയാളി ആയിരുന്നു എന്നു കൂടി പറഞ്ഞ് പ്രതിപക്ഷത്തെ ജമീല ഒന്നു തോണ്ടി.

912 കോടി രൂപ റേഷൻ വിതരണത്തിനായി കേരളത്തിൽ ചെലവഴിക്കുന്പോൾ അതിൽ കേന്ദ്ര സർക്കാർ നൽകുന്നത് 86 കോടി മാത്രമാണ്. എന്നിട്ടാണു റേഷൻകടകളുടെ മുന്പിൽ മോദിയുടെ ചിത്രം സഹിതം സെൽഫി പോയിന്‍റ് ഒരുക്കണമെന്നു പറയുന്നതെന്ന് ജമീല പരിഹസിച്ചു.

പിന്നാലെ പ്രസംഗിച്ച ഐ.ബി. സതീഷ് പിന്നെയും പിറകിലേക്കു പോയി. ജവഹർലാൽ നെഹ്്റുവിന്‍റെ കാലത്ത് എ.കെ.ജി. നടത്തിയ ഉജ്വല പോരാട്ടത്തിന്‍റെ ഫലമാണത്രേ കേരളത്തിലെ പൊതുവിതരണ സംവിധാനം.

ഇടതുപക്ഷം ബിജെപിക്കൊപ്പം കോണ്‍ഗ്രസിനെ എതിർത്തു നിന്ന രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്താണ് ഭക്ഷ്യഭദ്രതാനിയമം കൊണ്ടുവന്നതെന്ന് എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. ഈ നിയമം കൊണ്ടുവന്നതിലൂടെ പട്ടിണിമരണം ഒഴിവാക്കാനായെന്നാണ് എൽദോസിന്‍റെ പക്ഷം.

ഇതേ നിയമം നടപ്പിലാക്കിയതിലൂടെ കേരളത്തിലെ 57 ശതമാനം കാർഡുടമകൾ പൊതുവിതരണ സന്പ്രദായത്തിനു പുറത്തായെന്നു മന്ത്രി ജി.ആർ. അനിൽ കുറ്റപ്പെടുത്തി.

രാവിലെ ചോദ്യോത്തരവേളയിൽ വടകരയിലെ കാഫിർ പോസ്റ്റിന്‍റെ പേരിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തി. ഖാദി ബോർഡ് വൈസ് ചെയർമാനും മകനുമെതിരായ ആരോപണങ്ങൾ എന്നു പറഞ്ഞ് പി. ജയരാജനെതിരായ ആരോപണങ്ങളുടെ പേരിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയെങ്കിലും അവതരണാനുമതി നൽകിയില്ല.

സർക്കാരും പാർട്ടിയും പ്രതിരോധത്തിലാകുന്ന ഏതുവിഷയത്തിലും അനുമതി നിഷേധിക്കുന്ന പുതിയ പ്രവണത ഉണ്ടാകുന്നു എന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടുതൽ കലഹത്തിനു നിൽക്കാതെ വാക്കൗട്ട് പ്രഖ്യാപിച്ച് പുറത്തു പോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.