കേരളത്തിന് രണ്ടു ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നഷ്ടമായി: മന്ത്രി ജി.ആർ. അനിൽ
കേരളത്തിന് രണ്ടു ലക്ഷം ടണ്‍ ഭക്ഷ്യധാന്യം നഷ്ടമായി: മന്ത്രി ജി.ആർ. അനിൽ
Saturday, June 29, 2024 12:37 AM IST
തിരുവനന്തപുരം: ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കിയതോടെ കേരളത്തിന്‍റെ ഭക്ഷ്യധാന്യവിഹിതത്തിൽ പ്രതിമാസം രണ്ടു ലക്ഷം ടണ്ണിന്‍റെ കുറവുണ്ടായതായി ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.

ഈ നിയമം വന്നതോടെ 57 ശതമാനം മലയാളികൾ ഭക്ഷ്യസുരക്ഷയ്ക്കു വെളിയിലായി. മാസം രണ്ടു കിലോ ഭക്ഷ്യധാന്യം മാത്രമാണ് ഇവർക്കു ലഭിക്കുന്നത്. ഒരുമാസം അവർ വാങ്ങിയില്ലെങ്കിൽ അടുത്ത മാസം ക്രമീകരിക്കാനും അനുവാദമില്ല.

സംസ്ഥാനത്ത് കാർഡുടമകൾ റേഷൻ വാങ്ങുന്നില്ലെന്ന ആരോപണം ശരിയല്ല. 59.1 ശതമാനം പേർ ഈ മാസം ഇതിനകം റേഷൻ വാങ്ങിക്കഴിഞ്ഞു. മഴയുടെയും മറ്റും പശ്ചാത്തലത്തിൽ അടുത്ത മാസം അഞ്ച് വരെ ഈ മാസത്തെ റേഷൻ നൽകും.

നെല്ലു സംഭരണത്തിൽ ഇടത്തട്ടുകാർ ഉണ്ടെന്ന ആരോപണവും മന്ത്രി തള്ളി. ഇന്ത്യയിൽ കർഷകർക്ക് നെല്ലിന് ഏറ്റവും ഉയർന്ന വില നൽകുന്നതു കേരളമാണ്. ഓപ്പണ്‍ മാർക്കറ്റ് സെയിൽസ് പ്രകാരം എഫ്സിഐയിൽനിന്ന് അരി വാങ്ങുന്നതിനു സർക്കാർ ഏജൻസികൾക്കുള്ള വിലക്കു നീക്കണമെന്നു കേരളം ആവശ്യപ്പെട്ടു വരികയാണ്.

ഉത്സവമാസങ്ങളിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കണമെന്ന കേരളത്തിന്‍റെ നിരന്തര ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

ഭക്ഷ്യ, പൊതുവിതരണ മേഖലയിൽ സംസ്ഥാനത്തോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല അവതരിപ്പിച്ച അനൗദ്യോഗിക പ്രമേയത്തിന്‍റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.