ടി.പി. വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് : ജയിൽ സൂപ്രണ്ട് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് സർക്കാർ
ടി.പി. വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് : ജയിൽ സൂപ്രണ്ട് റിപ്പോർട്ട് തേടിയത്  മാനദണ്ഡപ്രകാരമല്ലെന്ന് സർക്കാർ
Friday, June 28, 2024 3:56 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിലെ പ്രതികൾക്ക് ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നല്കിയ എം.ബി. രാജേഷ് നിയമസഭയെ അറിയിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാർക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയിൽ മേധാവി സർക്കാരിൽ ലഭ്യമാക്കിയിരുന്നു.

പട്ടികയിൽ അനർഹർ ഉൾപ്പെട്ടതായി കണ്ടതിനാൽ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പട്ടിക പുതുക്കി സമർപ്പിക്കാൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ജൂണ്‍ മൂന്നിന് ജയിൽ വകുപ്പ് മേധാവിക്ക് നിർദേശം നൽകിയിരുന്നു.

പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അർഹതയില്ല. ടി.പി. കേസിലെ ശിക്ഷാ തടവുകാർക്ക് 20 വർഷം തടവ് പൂർത്തിയാകുന്നതിനു മുന്പ് ഇളവ് അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.

ഇവരുടെ ശിക്ഷായിളവു സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്, പോലീസ് റിപ്പോർട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇതു സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ സൂപ്രണ്ടിന്‍റെ വിശദീകരണം ജയിൽ മേധാവി തേടുകയും ചെയ്തിരുന്നു.

ശിക്ഷായിളവിനു പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങൾ ആരാഞ്ഞ് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിക്കു നൽകിയ കത്തും ജയിൽ ഹെഡ് ക്വാർട്ടേഴ്സിലേക്ക് ജയിൽ സൂപ്രണ്ട് നൽകിയ വിശദീകരണവും മാധ്യമങ്ങൾക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കുന്നതാണെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

പ്രതിപക്ഷം വാക്കൗട്ട് നടത്തി

പ്രതിപക്ഷനേതാവ് പ്രസംഗം അവസാനിപ്പിക്കുന്നതിനു മുന്പ് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടുത്തയാളെ സബ്മിഷൻ അവതരിപ്പിക്കാൻ വിളിച്ചതോടെ സഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷമായി. പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. ഇതിനിടയിൽ സ്പീക്കർ ഷംസീറെത്തി ചെയർ നിയന്ത്രിച്ചു. പ്രതിപക്ഷ നേതാവ് നിർദേശിച്ചതിനെത്തുടർന്ന് പ്രതിപക്ഷാംഗങ്ങൾ തിരികെ ഇരിപ്പിടത്തിലേക്കു മടങ്ങി.

സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ സബ്മിഷനു മന്ത്രി മറുപടി നല്കിയതിനു പിന്നാലെ പ്രതിപക്ഷ നേതാവിന് വീണ്ടും സംസാരിക്കാൻ സ്പീക്കർ അവസരം നല്കി. ഇതോടെ പ്രതിഷേധവുമായി ഭരണപക്ഷവും എഴുന്നേറ്റു.

ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോരുമുണ്ടായി. ടി.പി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നൽകില്ലെന്ന് സർക്കാരിന്‍റെ ഉറപ്പു വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.