മഴയുടെ ശക്തി ഇന്നുമുതൽ കുറഞ്ഞുതുടങ്ങും
മഴയുടെ ശക്തി  ഇന്നുമുതൽ  കുറഞ്ഞുതുടങ്ങും
Friday, June 28, 2024 3:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ ശക്തി ഇന്നുമുതൽ കുറഞ്ഞുതുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.
ചില ജില്ലകളിൽ ഇന്നു പ്രഖ്യാപിച്ച ഓറഞ്ച്, റെഡ് അലർട്ടുകൾ പിൻവലിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണുള്ളത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നു മുന്നറിയിപ്പുണ്ട്.

ഉയർന്ന തിരമാലകളും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നലെ വ്യാപക മഴയുണ്ടായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം തുടരാനാണ് നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.