കണ്ണൂരിൽ സൈബർ യുദ്ധം തീരുന്നില്ല;മനു തോമസിനെതിരേ ഭീഷണിയുമായി ആകാശ് തില്ലങ്കേരി
കണ്ണൂരിൽ സൈബർ യുദ്ധം തീരുന്നില്ല;മനു തോമസിനെതിരേ ഭീഷണിയുമായി  ആകാശ് തില്ലങ്കേരി
Friday, June 28, 2024 3:26 AM IST
കണ്ണൂർ: സിപിഎം നേതൃത്വത്തിലെ ചിലർക്കെതിരേ മുൻ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് ഉന്നയിച്ച ആരോപണം കത്തിനിൽക്കേ മനു തോമസിനെതിരേ ഭീഷണിയുമായി സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി ആകാശ് തില്ലങ്കേരി.

കഴിഞ്ഞ ദിവസം പി. ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി മനു തോമസ് ഗുരുതരമായ ആരോപണം മറുപടിയായി നൽകുകയും നമുക്കു സംവാദം നടത്താമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ ഭീഷണി.

പാർട്ടിയിലെ ചിലർക്ക് സ്വർണക്കടത്ത് ക്വട്ടേഷൻ ടീമുമായി ബന്ധമുണ്ടെന്ന് കാണിച്ച് 2022ൽ മനുതോമസ് പോസ്റ്റ് ഇട്ടിരുന്നു. പുതിയ വിവാദങ്ങൾക്കിടെ ഈ പോസ്റ്റ് ഷെയർ ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ പോസ്റ്റിനു താഴെയാണ് ആകാശ് തില്ലങ്കേരി ഭീഷണി സ്വരമുള്ള കമന്‍റ് ഇട്ടത്.

മാറിയ കാലത്തിൽ അവസാന വരികളിൽ ചെറിയ തിരുത്ത് എന്ന് പറഞ്ഞാണ് കമന്‍റ് ആരംഭിക്കുന്നത്. ‘പാർട്ടിക്കെതിരേ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ കണ്ണൂരിലെ സംഘടനയ്ക്കു വലിയ സമയം വേണ്ടെന്ന് ഓർത്താൽ നല്ലത്... കൂടെയുള്ള ബിസിനസ് പട്ടികൾക്കും അവരുടെ എച്ചിൽതിന്ന് ജീവിക്കുന്ന മാധ്യമപട്ടികൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലാ...’കമന്‍റിൽ പറയുന്നു. കമന്‍റ് ചർച്ചയായതിനു പിന്നാലെ മനു തോമസിന്‍റെ പഴയ പോസ്റ്റ് ഷെയർ ചെയ്തയാൾ ഇത് പിൻവലിച്ചു.

ആകാശ് തില്ലങ്കേരിയുടെ ഭീഷണിസ്വരമുള്ള കമന്‍റിന് ‘കൊല്ലാനാകും പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ലെന്നും പി. ജയരാജനെ സംവാദത്തിനു ക്ഷണിച്ചപ്പോൾ കൊലവിളി ഭീഷണിയുമായി വന്നത് ക്വട്ടേഷൻ, സ്വർണം പൊട്ടിക്കൽ മാഫിയ സംഘത്തിന്‍റെ തലവന്മാരാണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല എന്നുമാണ് മനു തോമസ് ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്.

കണ്ണൂരിലെ സംഘടനയെ സംരക്ഷിക്കാൻ അധികസമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും... അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നു പറയേണ്ട ബാധ്യത സിപിഎം നേതൃത്വത്തിനാണ്. അത് അവർ പറയണമെന്നും മനു തോമസ് ആവശ്യപ്പെടുന്നുണ്ട്. ടി.പി. ചന്ദ്രശേഖരൻ, എടയന്നൂരിലെ ഷുഹൈബ് എന്നിവരുടെ കൊലപാതകത്തെ പരാമർശിച്ച് ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെയുള്ളിടങ്ങളിൽ നടന്നത് വിപ്ലവമായിരുന്നില്ല-വൈകൃതമായിരുന്നുവെന്നാണ് പറയുന്നത്.

ആരാന്‍റെ സ്വപ്നവും തകർത്ത് കിട്ടുന്ന സന്തോഷത്തിലോ ക്വട്ടേഷൻ മാഫിയ സ്വർണപ്പണത്തിന്‍റെ തിളക്കത്തിലോ ഡിവൈൻ കമ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല. ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം. ഒറ്റയ്ക്കായാലും സംഘടനയിൽ നിന്നായാലും. അതു കൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ...’ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തനിക്ക് ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണി, പി. ജയരാജന്‍റെ മകൻ സ്വർണം പൊട്ടിക്കലിന്‍റെ കോ-ഓർഡിനേറ്ററെന്ന് മനു തോമസ്

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജനെതിരേ കടുത്ത വിമർശനവുമായി സിപിഎം മുൻ കണ്ണൂർ ജില്ലാകമ്മിറ്റിയംഗം മനു തോമസ്. പി. ജയരാജന്‍റെ മകൻ സ്വർണം പൊട്ടിക്കലിന്‍റെ കോ-ഓർഡിനേറ്ററാണെന്നും തനിക്ക് ക്വട്ടേഷൻ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനുതോമസ് ഒരു സ്വകാര്യ ചാനലിനോടു പ്രതികരിച്ചു. റെഡ് ആർമി എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കു പിന്നിൽ പി.ജയരാജന്‍റെ മകനാണ്. സ്വന്തം ഫാന്‍സിനുവേണ്ടിയാണ് പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമാണെന്നു കരുതുന്നില്ല.

താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി. ജയരാജന് അസഹിഷ്ണുത ഉണ്ട്. ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളർന്നത്. പക്ഷേ പിന്നീട് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായിട്ടുണ്ട്. ഇതു മനസിലാക്കിയ പാർട്ടി പരിശോധന നടത്തിയെങ്കിലും നടപടികൾ ഫലപ്രാപ്തിയിലെത്തിയില്ലെന്നും മനു തോമസ് പറഞ്ഞു.

മനു തോമസിനെ പാർട്ടിയിലെത്തിക്കാൻ ബിജെപി നീക്കം, ഒന്നിച്ചുപോരാടാമെന്ന് അബ്ദുള്ളക്കുട്ടി

മനു തോമസിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചുനടത്തുന്ന സ്വർണക്കടത്തിന് സിപിഎം കണ്ണൂർ ലോബിയുമായി ബന്ധമുണ്ട്. ഇതു സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ മനു തോമസിനു ബിജെപിയിൽനിന്നു പോരാടാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.