നല്ലവൻ മന്ത്രി സജി ചെറിയാൻ
നല്ലവൻ മന്ത്രി സജി ചെറിയാൻ
Friday, June 28, 2024 3:26 AM IST
സാബു ജോണ്‍

തിരുവനന്തപുരം: തന്നെപ്പറ്റി തന്നെയാണോ ഈ പറയുന്നതൊക്കെ എന്നു മന്ത്രി സജി ചെറിയാൻ അതിശയിച്ചുകാണും. ഭരണപക്ഷമെന്നു കണ്ടാൽ കടിച്ചുകീറുന്ന പ്രതിപക്ഷാംഗങ്ങൾ പോലും ഫിഷറീസ് മന്ത്രിയെപ്പറ്റി നല്ലതു പറയുന്നു. മന്ത്രിക്കു സന്തോഷമായി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിനും വിമർശനമൊന്നും കേൾക്കേണ്ടി വന്നില്ല. ക്രിയാത്മകമായ ചില വിമർശനങ്ങൾ മാത്രം. മന്ത്രി അതിനോട് ക്രിയാത്മകമായി തന്നെ പ്രതികരിച്ചു.

പൗരമുഖ്യരെ വിളിച്ചു പ്രാതൽ യോഗങ്ങൾ നടത്തിയതായിരുന്നു നവകേരള സദസിന്‍റെ പരാജയമെന്നാണ് കെ.പി.എ. മജീദിന്‍റെ വിലയിരുത്തൽ. എന്നാൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും പോയി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചോദിച്ചുമനസിലാക്കി. പരിഹാരം ഉണ്ടായോ എന്നതല്ല, അവരെ കേട്ടു. മന്ത്രിയെ പരസ്യമായി അഭിനന്ദിക്കാനും മജീദ് മടിച്ചില്ല. തീരദേശത്തെ പ്രശ്നങ്ങളിൽ മന്ത്രി അനുഭാവപൂർവം ഇടപെടുന്നുണ്ടെന്നു കെ.കെ. രമയും അംഗീകരിച്ചു.

പക്ഷേ പ്രശ്നങ്ങൾക്കൊന്നും പരിഹാരമുണ്ടാകുന്നില്ലെന്നു പരാതിയുണ്ട്. തീരദേശ മേഖലയിൽ ഇടതുസർക്കാർ നടപ്പിലാക്കിയ എണ്ണിയാലൊടുങ്ങാത്ത വികസനപ്രവർത്തനങ്ങളുടെ പട്ടിക നിരത്താൻ തുടങ്ങിയാൽ ഉടനെങ്ങും തീരില്ലാത്തതു കൊണ്ടു മാത്രം ആന്‍റണി രാജു അതിനു മുതിർന്നില്ല. പണ്ടുകാലത്ത് ജ്ഞാനസ്നാനവെള്ളം തലയിൽ വീണവരെല്ലാം ഒരു പാർട്ടിക്കു മാത്രം വോട്ട് ചെയ്തിരുന്നു. അക്കാലം മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 47 തീരദേശ മണ്ഡലങ്ങളിൽ 41 ലും ഇടതുപക്ഷമാണു ജയിച്ചതെന്ന് ആന്‍റണി രാജു ചൂണ്ടിക്കാട്ടി.

തൊട്ടതിനും പിടിച്ചിതിനുമെല്ലാം പിണറായി വിജയനെ പഴിപറയുന്ന പ്രതിപക്ഷത്തെ ക്കുറിച്ച് ആന്‍റണി രാജുവിന് അശേഷം ബഹുമാനമില്ല. ആന്‍റണി രാജു പറഞ്ഞ തീരദേശ മണ്ഡലങ്ങളെല്ലാം പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ദയനീയമായി കൈവിട്ടതായി പി. അബ്ദുൾ ഹമീദ് ചൂണ്ടിക്കാട്ടി.

അനാവശ്യകാര്യങ്ങൾ ഉയർത്തിക്കൊണ്ടുവന്നു ടെലിവിഷനിലെ അന്തിചർച്ചയ്ക്കു വഴിയൊരുക്കുകയാണ് പ്രതിപക്ഷമെന്ന് വി. ജോയി പറഞ്ഞു. ടി.പി. കേസിന്‍റെ പേരിലെ പ്രതിഷേധങ്ങളും ഇങ്ങനെയുള്ള വസ്തുതാവിരുദ്ധ പ്രചാരണത്തിന്‍റെ ഗണത്തിലാണ് ജോയി പെടുത്തിയത്.

മദ്യനയവുമായി ബന്ധപ്പെട്ട ആരോപണത്തിൽ അർജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോൾതന്നെ പ്രതിപക്ഷ പ്രതിഷേധം ആവിയായിപ്പോയില്ലേ എന്നു ജോയി ചോദിച്ചപ്പോൾ ഏറ്റുപിടിക്കാൻ പ്രതിപക്ഷം തയാറായില്ല.

അർജുൻ രാധാകൃഷ്ണൻ ആരാണെന്നും ജോയി പറഞ്ഞില്ല. പിന്നാലെ പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ എം. വിൻസന്‍റ് പറയട്ടേയെന്നു പറഞ്ഞാണ് ജോയി ആ സസ്പെൻസ് നിലനിർത്തിയത്. വിൻസന്‍റ് ആകട്ടെ ഈ വിഷയത്തിൽ തൊട്ടതുമില്ല.

രാജ്യത്തു ബിജെപി ഉയർത്തുന്ന വർഗീയ ഭീഷണിയെക്കുറിച്ചും ഇതിനെ ചെറുക്കാൻ മതേതര ശക്തികൾ ഒരുമിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു എം.എം. മണി പ്രസംഗിച്ചത്. ദേശീയ രാഷ്‌ട്രീയത്തിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങളൊന്നും അറിഞ്ഞില്ലേ എന്നു സംശയിപ്പിക്കുന്നതായി മണിയുടെ പ്രസംഗം.

ടി.പി. കേസിലെ പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള നീക്കം സബ്മിഷനായി സഭയിലെത്തുകയും കുറെ സമയത്തേക്കു സഭയെ ബഹളത്തിൽ മുക്കുകയും ചെയ്തു. ഇതിനു മറുപടി പറയേണ്ടിയിരുന്ന മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. പകരം തദ്ദേശസ്വയംഭരണമന്ത്രി എം.ബി. രാജേഷ് ആണ് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.