തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു: പ്രതിപക്ഷം
തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നു: പ്രതിപക്ഷം
Friday, June 28, 2024 3:26 AM IST
തിരുവനന്തപുരം: പ്രാദേശിക വികസനം വഴിമുട്ടിച്ച് തദ്ദേശ സ്ഥാപനങ്ങളെ മുക്കിക്കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.

സാന്പത്തിക വർഷത്തിന്‍റെ ആദ്യ ക്വാർട്ടർ അവസാനിക്കാനിരിക്കെ പ്ലാൻ എക്സ്പെൻഡിച്ചർ വട്ടപ്പൂജ്യമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രദേശിക വികസനം വഴിമുട്ടി. അധികാര വികേന്ദ്രീകരണമെന്ന സങ്കൽപം കേരളത്തിൽ തകർന്നു.

പഞ്ചായത്തിന്‍റെയും കോർപറേഷന്‍റെയും മുൻസിപ്പാലിറ്റികളുടെയും സ്ഥതി ദയനീയമാണ്. എന്നിട്ടും ഒരു കുഴപ്പവും ഇല്ലെന്ന മട്ടിലാണ് മന്ത്രിയുടെ മറുപടി. ഈ മാസം ആറിന് തദ്ദേശ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പറയുന്നത് വികസന ഫണ്ട് ഇനത്തിൽ 30,360 ബില്ലുകൾ ഇനിയും നല്കാനുണ്ടെന്നാണ്. ഇതിൽ മാത്രം 656 കോടി രൂപ വരും കൂടാതെ മെയിന്‍റനൻസ് ഗ്രാന്‍റ് കൂടി ചേർത്താൽ 40,855 ബില്ലുകളിലായി 1,135 കോടി രൂപ ട്രഷറിയിൽനിന്ന് ഇനിയും നല്കാനുണ്ട്

പഞ്ചായത്തിൽ പുല്ല് വെട്ടുന്നതിന്‍റെ കാശ് പോലും കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. മാർച്ച് 23ന് മൂന്നാം ഗഡു കൊടുക്കാൻ തീരുമാനിച്ചെങ്കിലും അതിന്‍റെ തലേ ദിവസം തന്നെ എല്ലാ ട്രഷറിയും പൂട്ടി. പണ്ടൊക്കെ മാർച്ച് 31 അർധരാത്രി വരെ പ്രവർത്തിച്ചിരുന്ന ട്രഷറികൾ ഇത്തവണ ഒരാഴ്ച മുൻപുതന്നെ അടച്ചുപൂട്ടി. എന്നിട്ടാണ് 80 ശതമാനം ചെലവാക്കണമെന്ന് പറഞ്ഞത്. 2021-22 സാന്പത്തിക വർഷം മുതൽ കാരി ഓവർ തുക ലഭിച്ചിട്ടില്ല.

കഴിഞ്ഞ വർഷത്തെ കാരി ഓവർ ആയി സർക്കാർ പറയുന്നത് ഈ വർഷത്തെ പദ്ധതിയിൽ നിന്നും എടുക്കണമെന്നാണ്. അപ്പോൾ ഈ വർഷത്തെ പദ്ധതിയുടെ കാര്യത്തിലും തീരുമാനമായി. വാർഷിക പദ്ധതിക്കു വേണ്ടി തയാറെടുപ്പ് നടത്തി ആ കടലാസുകളിലേക്ക് നോക്കിയിരിക്കേണ്ട ഗതികേടിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളുമെന്നും സതീശൻ കുറ്റപ്പെടുത്തി.

സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും കേന്ദ്ര സർക്കാരിന്‍റെ ശത്രുതാപരമായ നടപടികൾ മൂലം ഈ സാഹചര്യം ഇപ്പോഴും തുടരുകയാണെന്നും തദ്ദേശമന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞു.

സംസ്ഥാനത്തെ പഞ്ചായത്തുകളുടെ അവസ്ഥ പരിതാപകരമായ രീതിയിലാണെന്നു അടിയന്തരപ്രമേയ നോട്ടീസ് നല്കിയ ടി.സിദ്ദിഖ് പറഞ്ഞു. 105 പഞ്ചായത്തുകളിൽ സെക്രട്ടറിമാർ ഇല്ലാത്ത സ്ഥിതിയാമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.