പട്ടയഭൂമിയിലെ വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക്: ചട്ടഭേദഗതി പരിഗണനയിലെന്നു മന്ത്രി
പട്ടയഭൂമിയിലെ വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക്:  ചട്ടഭേദഗതി പരിഗണനയിലെന്നു മന്ത്രി
Friday, June 28, 2024 3:26 AM IST
തിരുവനന്തപുരം: പട്ടയം ലഭിച്ച ശേഷം പട്ടയഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും കിളിർത്തു വന്നതുമായ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കുതന്നെ ലഭിക്കണമെന്നതാണ് സർക്കാരിന്‍റെ നിലപാടെന്നു റവന്യുമന്ത്രി കെ. രാജൻ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇക്കാര്യത്തിൽ ഒരു ചട്ട ഭേദഗതി അനിവാര്യമാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പട്ടയഭൂമിയിൽ പട്ടയം ലഭിച്ച ശേഷം നട്ടു വളർത്തിയതും കിളിർത്തുവരുന്നതുമായ വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതിന് ഉടമയ്ക്ക് അവകാശം ഉണ്ടായിരിക്കുന്നതാണെന്ന് വ്യക്തതവരുത്തുന്ന തരത്തിൽ ചട്ടഭേദഗതി നടപ്പാക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിലേക്കായി തയാറാക്കിയ കരട് ചട്ടഭേദഗതി നിയമവകുപ്പിന്‍റെ പരിശോധനയിലാണ്.

പട്ടയം ലഭിച്ച ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും കിളിർത്തു വരുന്നതുമായ വൃക്ഷങ്ങൾ മുറിക്കാൻ അനുമതി ലഭിക്കുന്നില്ല എന്നു വ്യാപകമായ പരാതികൾ ഉണ്ടായതിനെ തുടർന്ന് പട്ടയ ഭൂമിയിൽ കർഷകർ നട്ടു വളർത്തിയതും കിളിർത്തുവന്നതുമായ ചന്ദനം ഒഴികെയുള്ള വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്നതിന് പ്രത്യേക അനുമതി നൽകാൻ ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.

എന്നാൽ ആ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് പട്ടയഭൂമിയിൽ നിന്നിരുന്ന ഷെഡ്യൂൾ വൃക്ഷങ്ങളും സർക്കാരിലേക്ക് റിസർവ് ചെയ്ത വൃക്ഷങ്ങളും മുറിച്ചു കടത്തുന്നതായി ആക്ഷേപമുണ്ടായതിനെ തുടർന്ന് ആ ഉത്തരവ് സർക്കാർ റദ്ദ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.