പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ; കമ്മീഷനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി
പരിവർത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങൾ; കമ്മീഷനെ ചുമതലപ്പെടുത്തുന്നത്  പരിശോധിക്കുമെന്ന് മന്ത്രി
Friday, June 28, 2024 3:26 AM IST
തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ള സമുദായങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷനെ ചുമതലപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് മന്ത്രി ഒ.ആർ. കേളു. പ്രമോദ് നാരായണന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പട്ടികജാതിക്കാർക്ക് സമാനമായ സാമൂഹിക, സാന്പത്തിക സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ പരിവർത്തിത ക്രൈസ്തവരെ പട്ടികജാതിയിൽ ഉൾപ്പെടുത്തുന്നതിന്, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിലേക്ക് ശിപാർശ ചെയ്തിട്ടുണ്ടെങ്കിലും ഇതേവരെ പട്ടികജാതി പദവി ലഭ്യമായിട്ടില്ല.

തുടർന്ന് ഈ വിഭാഗത്തെ ഒഇസി പട്ടികയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസാനുകൂല്യങ്ങളും സംസ്ഥാന സർക്കാർ സർവീസിലേക്കുള്ള സംവരണത്തിൽ ക്ലാസ് നാല് തസ്തികയിൽ രണ്ട് ശതമാനവും മറ്റു തസ്തികയിൽ ഒരു ശതമാനവും സംവരണം അനുവദിച്ചു വരുന്നുണ്ട്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി, പരിവർത്തിത ക്രൈസ്തവർക്ക് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ആർട്സ് ആൻഡ് സയൻസ് ബിരുദം എന്നിവയിലെ പ്രവേശനത്തിന് ഒരു ശതമാനം സംവരണവും അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.