അനധികൃത സ്വത്ത് സന്പാദനം : ജിഎസ്ടി മുൻ ഡെപ്യൂട്ടി കമ്മീഷണർക്കെതിരേ വിജിലൻസ് അന്വേഷണം നിർദേശിച്ചു കോടതി
അനധികൃത സ്വത്ത് സന്പാദനം : ജിഎസ്ടി മുൻ ഡെപ്യൂട്ടി  കമ്മീഷണർക്കെതിരേ വിജിലൻസ്  അന്വേഷണം നിർദേശിച്ചു കോടതി
Friday, June 28, 2024 3:26 AM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദന ക്കേസിൽ വിൽപ്പന നികുതി മുൻ ഡെപ്യൂട്ടി കമ്മീഷണർക്കെതിരേ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കോടതി.

പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം. വി. രാജകുമാരയാണ് പ്രത്യേക വിജിലൻസ് സെൽ എസ്പിക്ക് നിർദേശം നൽകിയത്. വിൽപ്പന നികുതി മുൻ ഡെപ്യൂട്ടി കമ്മീഷണറും നാലാഞ്ചിറ എം.എം. ലെയിൻ അശ്വതിയിൽ എസ്. വി. സേസിറിനെതിരെയാണ് അന്വേഷണം നടത്താൻ നിർദേശിച്ചത്.

ഇതുവരെ നികുതി അടയ്ക്കുകയോ റിട്ടേണ്‍സ് ഫയൽ ചെയ്യുകയോ ചെയ്യാതിരുന്ന ഒരു ക്രഷർ യൂണിറ്റിൽ പരിശോധന നടത്തിയ സേസിർ ക്രഷർ യൂണിറ്റിന് 31,71,860 രൂപ പിഴ ചുമത്തി. ഇതിന് ശേഷം ക്രഷർ യൂണിറ്റുകാരിൽ നിന്ന് 10 ലക്ഷം കൈക്കൂലി വാങ്ങിയ ശേഷം പിഴ 1,50,000 ആയി ഇളവ് ചെയ്ത് കൊടുത്തത് അടക്കമുള്ള തെളിവുകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.

വിൽപ്പന നികുതി വകുപ്പിലെ മുൻ ഉദ്യോഗസ്ഥനും എറണാകുളം തൃക്കാക്കര സ്വദേശിയുമായ ജോർജ് വർഗീസായിരുന്നു ഹർജിക്കാരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.