ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിഷേധിച്ചു; 3.21 ലക്ഷം നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവ്
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിഷേധിച്ചു;  3.21 ലക്ഷം നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവ്
Friday, June 28, 2024 3:26 AM IST
കൊച്ചി: മനോരോഗം മൂലം വീടിന്‍റെ ബാല്‍ക്കണിയിൽനിന്നു ചാടിയതാണെന്നും ഇത്തരത്തിലുള്ള അപകടത്തിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനാകില്ലെന്നുമുള്ള സ്വകാര്യ ഇൻഷ്വറൻസ് കന്പനിയുടെ നിലപാട് നിരാകരിച്ച് 3.21 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു.

കമ്പനിക്കെതിരേ ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. വീടിന്‍റെ ബാല്‍ക്കണിയില്‍നിന്നു വീണ് പരാതിക്കാരന്‍റെ മകള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റാര്‍ ഹെല്‍ത്തിന്‍റെ ഫാമിലി ഹെല്‍ത്ത് ഒപ്റ്റിമ ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിച്ച നടപടിയാണു കോടതിയില്‍ ചോദ്യം ചെയ്തത്.

ആശുപത്രി രേഖകള്‍ പ്രകാരം ആറു വര്‍ഷമായി മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അതുമൂലമുള്ള പരിക്കുകള്‍ ‘അപകടം’ എന്നതിന്‍റെ പരിധിയില്‍ വരില്ലെന്നുമുള്ള കാരണം പറഞ്ഞ് ഇന്‍ഷ്വറന്‍സ് കമ്പനി ക്ലെയിം നിരസിക്കുകയായിരുന്നു. വീട്ടിലെ ബാല്‍ക്കണിയിലെ വെള്ളത്തില്‍ തെന്നി വീണാണു മകള്‍ക്ക് പരിക്കേറ്റതെന്ന് പരാതിയില്‍ പറയുന്നു.

മനോരോഗം മൂലമാണ് പരിക്കേറ്റതെന്നു തെളിയിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കു കഴിയാത്ത സാഹചര്യത്തില്‍ അപകടത്തിനു ലഭിക്കേണ്ട ഇന്‍ഷ്വറന്‍സ് തുക ലഭിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി വ്യക്തമാക്കി.

രണ്ടര ലക്ഷം രൂപ ഇന്‍ഷ്വറന്‍സ് തുകയും 50,000 രൂപ നഷ്‌ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും ഒരു മാസത്തിനകം പരാതിക്കാരനു നല്‍കണമെന്ന് എതിര്‍കക്ഷിക്ക് കോടതി നിര്‍ദേശം നല്‍കി. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. കെ. പോള്‍ കുര്യാക്കോസ് ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.