തൃശൂരിലെ ബിജെപിയുടെ വിജയം അപകടകരമെന്ന് എം.വി. ഗോവിന്ദൻ
തൃശൂരിലെ ബിജെപിയുടെ വിജയം  അപകടകരമെന്ന് എം.വി. ഗോവിന്ദൻ
Friday, June 28, 2024 3:25 AM IST
തൃശൂർ: തൃശൂരിലെ ബിജെപിയുടെ വിജയം അപകടകരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിപ്പത്രത്തിലെഴുതിയ നേർവഴി എന്ന കോളത്തിലാണ് ഗോവിന്ദൻ തൃശൂരിലെ ബിജെപിയുടെ വിജയത്തെ അപകടകരമെന്നു വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങൾക്കു കനത്ത പരാജയമുണ്ടായി എന്നു സമ്മതിക്കുന്നതിൽ ഒരു വൈമുഖ്യവും സിപിഎമ്മിന് ഇല്ലെന്നും സെക്രട്ടറി എഴുതിയിട്ടുണ്ട്.

തൃശൂരിൽ ബിജെപി ജയിക്കുമെന്ന് ഒരു വേളയിൽപോലും കരുതിയില്ല. എന്നാൽ അതും സംഭവിച്ചു. മൊത്തം പരാജയത്തെക്കാൾ അപകടമാണ് തൃശൂരിലെ ബിജെപിയുടെ വിജയം. ഈയൊരു പശ്ചാത്തലത്തിൽ സിപിഎമ്മിന്‍റെ കേരളത്തിലെ എല്ലാ ഘടകങ്ങളും തുറന്ന ചർച്ച നടത്തുകയാണ്.

തൃശൂരിൽ കോണ്‍ഗ്രസും യുഡിഎഫും സഹായിച്ചതിനാലാണ് ബിജെപി സ്ഥാനാർഥി വിജയിച്ചതെന്ന് ഗോവിന്ദൻ സമർഥിക്കുന്നു. ബിജെപി തൃശൂരിൽ വോട്ടുനില വർധിപ്പിച്ചുകൊണ്ടാണ് വിജയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 86,000 വോട്ടു കുറഞ്ഞു. ബിജെപി പത്തുശതമാനം വോട്ട് വർധിപ്പിച്ചപ്പോൾ കോണ്‍ഗ്രസിന് 9.92 ശതമാനം വോട്ടു കുറഞ്ഞു.

കോണ്‍ഗ്രസിനു പിന്നിൽ അണിനിരന്ന ക്രിസ്ത്യൻ ജനവിഭാഗം ബിജെപിക്ക് അനുകൂലമായി നീങ്ങിയതാണ് തൃശൂരിൽ ബിജെപിയുടെ വിജയത്തിനു കാരണമായത്. ഇതിനുപുറമെ പരന്പരാഗത കോണ്‍ഗ്രസ് വോട്ടും ബിജെപിക്ക് അനുകൂലമായി ചോർന്നു.

ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർട്ടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകും. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസംനേടി തിരിച്ചുവരികയെന്നതാണ് സിപിഎമ്മിന്‍റെ തീരുമാനം.

ഇന്നു മുതൽ 30 വരെ ഡൽഹിയിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ചേരും. തുടർന്നു ജൂലൈ രണ്ടുമുതൽ നാലുവരെ നാലു മേഖലായോഗങ്ങൾ നടക്കും.

തുടർന്ന് ജില്ലാ കേന്ദ്രങ്ങളിൽ വിവിധ മേഖലകളാക്കി തിരിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ചും തോൽവിയുടെ കാരണങ്ങളെക്കുറിച്ചും വിശദീകരിക്കും. ലോക്കൽതലത്തിലും വിപുലമായ ജനകീയകൂട്ടായ്മകൾ സംഘടിപ്പിച്ച് ജനങ്ങളോടു സംവദിക്കും. ബൂത്തുതല പരിശോധനയും നടത്തുമെന്ന് പാർട്ടി സെക്രട്ടറി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.