പോലീസില്‍ പരാതിപ്പെട്ടതിന് ആത്മഹത്യ: പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി
പോലീസില്‍ പരാതിപ്പെട്ടതിന് ആത്മഹത്യ:  പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് കോടതി
Friday, June 28, 2024 3:25 AM IST
കൊച്ചി: പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എതിര്‍കക്ഷി ആത്മഹത്യ ചെയ്തതിന്‍റെ പേരില്‍ പരാതിക്കാരനെതിരെ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി. പരാതി നല്‍കാന്‍ നിയമപരമായ അവകാശം എല്ലാവര്‍ക്കും ഉണ്ട്. പരാതിയിന്‍മേല്‍ അന്വേഷണവും സാധ്യമാണ്. അതിനാല്‍ പരാതി നല്‍കിയതാണ് ആത്മഹത്യക്കിടയാക്കിയതെന്ന കേസ് നിലനില്‍ക്കില്ലെന്ന് ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.

ചാവക്കാട് സ്വദേശിയുടെ ആത്മഹത്യയുടെ പേരില്‍ തൃശൂര്‍ തൈക്കാട് സ്വദേശികളായ മുരളി, ഭാര്യ സജിനി എന്നിവര്‍ക്കെതിരേ ചാവക്കാട് പോലീസ്, ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

2016ല്‍ ഹര്‍ജിക്കാര്‍ നല്‍കിയ പരാതിയുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് ചാവക്കാട് സ്വദേശി ആത്മഹത്യ ചെയ്തത്. മരണക്കുറിപ്പില്‍, ഉത്തരവാദികള്‍ ഹര്‍ജിക്കാരാണെന്ന് രേഖപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.