അറുപതിലും ആവേശം ചോരാതെ പയ്യോളി എക്സ്പ്രസ്...
അറുപതിലും ആവേശം ചോരാതെ പയ്യോളി എക്സ്പ്രസ്...
Friday, June 28, 2024 3:25 AM IST
കോഴിക്കോട്: അറുപതാം പിറന്നാൾ വേളയിലും കർമനിരതയായിരുന്നു പയ്യോളി എക്സ്പ്രസ്. ഷഷ്ടിപൂർത്തി ആഘോഷമാക്കാൻ നിൽക്കാതെ ഇന്നലെ തുടങ്ങിയ രാജ്യസഭയിൽ സജീവസാന്നിധ്യമായിരുന്നു പി.ടി. ഉഷ. പക്ഷേ വൈകുന്നേരം ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) ഭാരവാഹികൾ പി.ടി. ഉഷയെ വെറുതെ വിട്ടില്ല. അസോസിയേഷൻ പ്രസിഡന്‍റുകൂടിയായ പി.ടി. ഉഷയ്ക്കു ഭാരവാഹികൾ ഒരുക്കിയതു മോശമല്ലാത്ത പിറന്നാൾ ആഘോഷം.

സഹപ്രവർത്തകരുടെ സ്നേഹത്തിൽ മനംനിറഞ്ഞ പി.ടി. ഉഷയ്ക്ക് പ്രായം ഒരു നന്പർ മാത്രമാണ്. 60 വയസായതു രേഖകളിൽ മാത്രം. മനസുകൊണ്ടിപ്പോഴും ചെറുപ്പമായ ഈ ഇതിഹാസതാരത്തിനു ലക്ഷ്യങ്ങൾ ഒട്ടേറെയുണ്ട്. കായിക മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റം. അതിനുള്ള തീവ്ര ശ്രമത്തിലാണ് ഉഷ. തനിക്ക് നേടാൻ സാധിക്കാത്ത നേട്ടങ്ങൾ പുതുതലമുറ കായിക താരങ്ങളിലൂടെ ഇന്ത്യയിലേക്കെത്തിക്കാനുള്ള അശ്രാന്ത പരിശ്രമം.

സെക്കൻഡിന്‍റെ ഒരു അംശത്തിന്‍റെ വ്യത്യാസത്തിൽ 1984ൽ ഒളിന്പിക് മെഡൽ നഷ്ടമായതിന്‍റെ നൊന്പരം ഉള്ളിൽ പേറുന്ന പി.ടി. ഉഷയിൽ ഒളിന്പിക് അസോസിയേഷനും കേന്ദ്ര കായികമന്ത്രാലയത്തിനും തികഞ്ഞ പ്രതീക്ഷയാണുള്ളത്.

പിലാവുള്ളക്കണ്ടി തെക്കേപ്പറന്പിൽ ഉഷ പേരാന്പ്രയ്ക്കടുത്തുള്ള കൂത്താളിയിലാണു ജനിച്ചത്. വളർന്നതു പയ്യോളിയിലായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്സ് പരിശീലകനായിരുന്ന ഒ.എം. നന്പ്യാരുടെ ശിക്ഷണത്തിൽ കരുത്താർജിച്ച പി.ടി. ഉഷ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണവും ഏഴു വെള്ളിയും നേടിയിട്ടുണ്ട്. ഇന്ത്യൻ ഒളിന്പിക് അസോസിയേഷന്‍റെ 13-ാമത് പ്രസിഡന്‍റായി അവർ ചുമതലയേറ്റത് 2022 ഡിസംബർ 10 നാണ്.

രാജ്യസഭയിലേക്ക് 2022 ജൂലൈയിൽ നോമിനേറ്റ് ചെയ്യപ്പെട്ടു.ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമില്ലാത്ത സമയത്ത് ഉപരിസഭയുടെ നടപടികൾ നിയന്ത്രിക്കുന്നതിനായി രാജ്യസഭാ വൈസ് ചെയർമാന്‍റെ പാനലിലേക്കും പി.ടി. ഉഷയെ നിയമിച്ചിട്ടുണ്ട്. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ നോമിനേറ്റഡ് എംപികൂടിയാണ് അവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.