അന്തർദേശീയ പൈനാപ്പിൾദിനം ആചരിച്ചു
അന്തർദേശീയ പൈനാപ്പിൾദിനം ആചരിച്ചു
Friday, June 28, 2024 3:25 AM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്‍റസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അന്തർദേശീയ പൈനാപ്പിൾ ദിനാചരണം നടത്തി. അസോസിയേഷൻ പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പൈനാപ്പിൾ കേക്ക് മുറിച്ച് പൈനാപ്പിൾ ദിന സന്ദേശം നൽകി.

ഭൗമസൂചിക പദവി ലഭിച്ച് ലോകത്തിന്‍റെ നെറുകയിൽ കിരീടം ചാർത്തിയ പൈനാപ്പിളിന്‍റെ ദിനമാണ് ജൂൺ 27 എന്നും ഭൂമി എന്ന ഗ്രഹത്തിലെ ഏറ്റവും വിശിഷ്ടമായ പഴമായി പൈനാപ്പിൾ വിശേഷിപ്പിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

വാഴക്കുളം എന്നത് പൈനാപ്പിളിന്‍റെ മറ്റൊരു പേരായിട്ടാണ് ലോകമെങ്ങും അറിയപ്പെടുന്നതെന്നും വാഴക്കുളംദേശത്തിന്‍റെ പ്രാദേശികദിനോത്സവമായി അന്താരാഷ്‌ട്ര പൈനാപ്പിൾ ദിനാചരണം മാറുന്നതായും പ്രസിഡന്‍റ് സന്ദേശത്തിൽ പറഞ്ഞു.

വൈസ് പ്രസിഡന്‍റ് ജിമ്മി തോമസ്, സെക്രട്ടറി ജോസ് വർഗീസ്, ജോയിന്‍റ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ, ഭരണ സമിതിയംഗങ്ങളായ ജയ്സൺ ജോസ്, മാത്യു ജോസഫ്‌, ജിമ്മി ജോർജ്, സാലസ് അലക്സ്, പി.സി. ജോൺ, ഷൈൻ ജോൺ തുടങ്ങിയവർ ദിനാചരണത്തിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.